ചെന്നൈ: ആര്‍കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്നതിനുള്ള നടന് വിശാലിന്റെ നാമനിര്‍ദേശ പത്രിക നാടകീയതയ്ക്കൊടുവില്‍ തെരഞ്ഞെടുപ്പു കമ്മിഷന് സ്വീകരിച്ചു.
ആദ്യ പരിശോധനയില്‍ വിശാലിന്റെ പത്രിക തെരഞ്ഞെടുപ്പ് കമ്മിഷന് തള്ളിയിരുന്നു. വിശാലിനെ പിന്തുണച്ചവരുടെ പേര് വിവരങ്ങളിലും ഒപ്പിലും പിഴവുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് വിശാലിന്റെ നാമനിര്‍ദേശ പത്രിക തള്ളിയത്.
എന്നാല്‍ തന്നെ പിന്തുണച്ചവരെ എതിരാളികള്‍ ഭീഷണിപ്പെടുത്തിയതിന് ഫോണ്‍ സംഭാഷണങ്ങള്‍ അടക്കം തെളിവുകള്‍ വിശാല്‍ പുറത്തുവിട്ടു. ഇത് തെളിയിക്കുകയും ചെയ്തു. ഇതേതുടര്‍ന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന് പത്രിക സ്വീകരിക്കാന്‍ തയാറായത്. വൈകിയാണെങ്കിലും ശരിയായ തീരുമാനം കൈക്കൊണ്ട തെരഞ്ഞെടുപ്പ് കമ്മിഷനു വിശാല്‍ നന്ദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: