തലയോലപ്പറമ്പ്: കൊലപ്പെടുത്തി കെട്ടിടത്തിനടിയില്‍ കുഴിച്ചിട്ട മാത്യുവിന്റെ ഡിഎന്‍എ പരിശോധനകള്‍ക്കായി ബന്ധുക്കളുടെ രക്തസാമ്പിള്‍ ശേഖരിച്ചു.
മാത്യുവിന്റെ മകള്‍ നൈസിയുടെ രക്തസാമ്പിളാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ശേഖരിച്ചത്. ഒരു വര്‍ഷം മുമ്പ് ലഭിച്ച മൃതദേഹാവശിഷ്ടങ്ങള്‍ മാത്യുവിന്റെ താണെന് ഉറപ്പുവരുത്താന്‍ തിരുവനന്തുപരത്തെ ഫോറന്‍സിക് ലാബിലേക്ക് മകളുടെ രക്തസാമ്പിള്‍ അയക്കും.
2008 നവംബര്‍ 25 മുതലാണ് പണമിടപാടുകാരനായ തലയോലപ്പറമ്പ് കാലായില്‍ മാത്യു(54)വിനെ കാണാതായത്. നിരവധി അന്വേഷണങ്ങള്‍ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായിരുന്നില്ല. പള്ളിക്കവലയ്ക്ക് സമീപമുള്ള ഷോപ്പിങ് കോംപ്ലക്സിനടിയില് മാത്യുവിനെ കൊലപ്പെടുത്തി കുഴിച്ചിട്ടിരിക്കുന്നതായി പ്രതി ടി.വി പുരം ചെട്ടിയാംവീട്ടില്‍ അനീഷിന്റെ പിതാവ് വാസു മാത്യുവിന്റെ കുടുംബത്തെ അറിയിച്ചതോടെയാണ് സംഭവം പുറത്തായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: