വൈക്കം: വൈക്കത്തഷ്ടമിയിലെ 7ാം നാളിലെ പ്രസിദ്ധമായ ശ്രീബലി കാണുവാനും അനുഗ്രഹം വാങ്ങുവാനും ആയിരക്കണക്കിന് ഭക്തര്‍ ക്ഷേത്രത്തില്‍ എത്തി. ഗജരാജന്‍ തൃക്കടവൂര്‍ ശിവരാജു ഭഗവാന്റെ തങ്കത്തിടമ്പു എടുത്തു. സ്വര്ണ്ണത്തലേക്കെട്ട്, സ്വര്‍ണ്ണ കുട, ആലവട്ട വെഞ്ചാമരങ്ങളും അകമ്പടിയായി. .കേരളത്തിലെ തല പൊക്കത്തില്‍ മുന്‍പരായ പാറമേക്കാവ് ശ്രീപത്മനാഭന് ,ചേര്‍പ്പുള്ളശ്ശേരി അനന്തപത്മനാഭന്, ചിറക്കല്‍ ശ്രീറാം, തിരുനക്കര ശിവന്, വേമ്പനാട് അര്ജുനന്, ചുരാരുമഠം രാജശേഖരന് എന്നീ ഗജകേസരികള്‍ അകമ്പടിയായി. എഴുന്നള്ളിപ്പ് കിഴക്കേ ആനപന്തലില് എത്തി ചേര്‍ന്നപ്പോള്‍ കൊട്ടിപ്പാടി സേവയിലുടെ വാദ്യ മേളങ്ങള്‍ ആരംഭിച്ചു.
ഒമ്പതാം ഉല്‍ത്സവത്തിന് ഗജ പൂജയും,ആനയൂട്ട് നടത്തും. തെക്കേ നട ആന സ്നേഹി സംഘത്തിന്റെ ആഭിമുഖ്യത്തില്‍ തൃശൂര്‍ പാറമേക്കാവ് ദേവസ്വത്തിന്റെ ആന ചമയപ്രദര്‍ശനം രാവിലെ 7.30 ന് ആരംഭിക്കും. രാവിലെ 8 ന് ക്ഷേത്രത്തിന്റെ കിഴക്കേ ആന പന്തലില്‍ നടക്കുന്ന ഗജപൂജയ്ക്ക് ക്ഷേത്രം തന്ത്രിമാര്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും. ചിറക്കല്‍ കാളിദാസാനാണ് ഗജപൂജ നടത്തുന്നത്. വൈകിട്ട് 4 മണിക്കാണ് ആനയൂട്ട്. ഇതില്‍ പറമേക്കാവ് ശ്രീ പത്മനാഭന് ,ചിറക്കല്‍ കാളിദാസന്, ഈരാറ്റുപ്പെട്ട അയ്യപ്പന്, പല്ലാട്ട് ബ്രമ്മദത്തന്‍, ചേര്‍പ്പുള്ളശ്ശേരി അനന്ത പത്മനാഭന് ,ചൂരൂര് മഠം രാജശേഖരന്, ഭാരത് വിശ്വനാഥ്, വേമ്പനാട് അര്ജുനന്, തിരുനക്കര ശിവന്, കണ്ടിയൂര്‍ പ്രേം ശങ്കര്‍, ഹരിപ്പാട് സ്കന്ദന് തുടങ്ങി 14 ഗജവീരന്മാര് പങ്കെടുക്കും.
വൈകിട്ട് 5 മണിക്ക് ഉത്സവത്തിന്റെ പ്രൗഡി അറിയിക്കുന്ന പ്രധാന കാഴ്ച ശ്രീബലി നടക്കും. 13 ഗജവീരന്മാര് എഴുന്നള്ളത്തില്‍ പങ്കെടുക്കും. പെരുവനം കുട്ടന്മാരാരുടെ പ്രാമാണിത്തത്തില് 100ല്‍ അധികം കലാകാരന്മാര് പങ്കെടുക്കുന്ന പഞ്ചാരിമേളം കൊമ്പു പറ്റ്, കുഴല്‍പ്പറ്റ് എന്നിവയും വര്‍ണ്ണ ശബളമായ കുടമാറ്റവും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: