തൊടുപുഴ: യുവാവിന്റെ മൃതദേഹം വഴിയില്‍ തടഞ്ഞ സംഭവത്തില്‍ പോലീസിനെതിരെ ജനരോഷം ശക്തമാകുന്നു. ജനപ്രതിനിധികളടക്കം ഇടപെട്ടിട്ടും പോലീസിന്റെ കടുംപിടിത്തമാണ് നഗരത്തെ മണിക്കൂറുകളോളം മുള്‍മുനയില്‍ നിര്‍ത്തിയതെന്ന ആരോപണം ഉയരുന്നത്.
സിഐയുടെ മര്‍ദ്ദനത്തെ തുടര്‍ന്ന് മനംനൊന്താണ് പെരുമാങ്കണ്ടം സ്വദേശി രജീഷ് ആത്മഹത്യചെയ്തതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. തൊടുപുഴയില്‍ പൊതുദര്‍ശനത്തിനെത്തിച്ച മൃതദേഹം പഴയപാലത്തില്‍ വച്ച് പോലീസ് തടഞ്ഞതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. പിന്നീടിത് പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ മുതലെടുപ്പായി മാറുകയായിരുന്നു. മൃതദേഹത്തോട് അനാദരവ് കാണിച്ചതടക്കം നിരവധി കുറ്റപ്പെടുത്തലാണ് ഇതിനെ സംബന്ധിച്ച് ഉയരുന്നത്. വാഹനം തടഞ്ഞത് മൂലം ബന്ധുക്കളും നാട്ടുകാരും പോലീസുമായി നിരവധി തവണ ഉന്തിലും തള്ളിലും കലാശിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ നേരിട്ടെത്തി ഇടപെട്ടെങ്കിലും ഡിവൈഎസ്പി ഉള്‍പ്പെടെയുള്ളവര്‍ വഴങ്ങാന്‍ തയ്യാറായില്ല. ആര്‍ഡിഒ ഫോണ്‍ വിളിച്ച് ചെയര്‍പേഴ്സണ്‍ ഇദ്ദേഹത്തിന് നല്‍കിയിട്ടും അത് വാങ്ങാനോ വാഹനം കടത്തിവിടാനോ തയ്യാറായില്ല. ഏറെ നേരത്തിന് ശേഷമാണ് ചെയര്‍പേഴ്സണ്‍ നേരിട്ടിടപെട്ട് പ്രശ്നം പരിഹരിക്കുന്നത്. സ്ത്രീകളടക്കം നൂറ് കണക്കിന് പേരാണ് ഇതേ തുടര്‍ന്ന് വലഞ്ഞത്.
മൃതദേഹം പോലീസ് സ്റ്റേഷനിലേക്ക് എത്ത
ിക്കുമെന്ന് ഇന്റലിജെന്റ്സും ജില്ലാ കളക്ടര്‍ ഓഫീസില്‍ നിന്നും മുന്നറിയിപ്പ് ലഭിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ആംബുലന്‍സ് തടഞ്ഞതെന്നാണ് പോലീസ് നല്കുന്ന വിവരം. സംഭവത്തില്‍ 50 പേര്‍ക്കെതിരെ റോഡ് ഗതാഗതം തടസ്സപ്പെടുത്തിയതിന് പോലീസ് കേസ് എടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: