തിരുവനന്തപുരം: ഇസ്രായേലില്‍നിന്നുള്ള സൈബര്‍ സുരക്ഷ സാങ്കേതികവിദ്യ ഉപയോഗിച്ച് കേരളത്തില്‍ സൈബര്‍ സെന്റര്‍ വരും. പ്രമുഖ ആഗോള ഐടി കമ്പനിയായ യുഎസ്ടി ഗ്ലോബല്‍, കേരള സര്‍ക്കാരിന്റെ പങ്കാളിത്തത്തോടെ കേരള പൊലീസുമായി സഹകരിച്ച് അടുത്തവര്‍ഷം തിരുവനന്തപുരത്ത് സൈബര്‍ സെന്റര്‍ ആരംഭിക്കും. സൈബര്‍ സുരക്ഷയില്‍ ഇത് കേരളത്തിന് മികച്ച അവസരമായിരിക്കും നല്‍കുക. ലോകോത്തര നിലവാരമുള്ള സുരക്ഷാ ഓപ്പറേറ്റിങ് സെന്ററായിരിക്കും ഇതെന്ന് യുഎസ്ടി ഗ്ലോബലിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ സാജന് പിള്ള വ്യക്തമാക്കി.
കേരളത്തില്‍ സ്റ്റാര്‍ട്ടപ്പ് സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനായി 325 കോടി രൂപയുടെ വെഞ്ചര്‍ ക്യാപിറ്റല്‍ ഫണ്ട് കമ്പനിയുടെ എക്സിക്യൂട്ടിവുകള്‍ ചേര്‍ന്ന് സമാഹരിക്കും. ഇന്ന് ഇന്ത്യയില്‍ ആരംഭിക്കുന്ന അഞ്ച് സ്റ്റാര്‍ട്ടപ്പുകളില്‍ ഒന്ന് കേരളത്തിലാണ്. ഈ സംരംഭകത്വം വികസിപ്പിക്കുന്നതിനായാണ് യുഎസ്ടി ആരംഭ മൂലധന ഫണ്ട് രൂപീകരിക്കുന്നതും സംരംഭകത്വ പരിശീലന പദ്ധതി നടപ്പാക്കുന്നതെന്നും സാജന് പിള്ള പറഞ്ഞു.
ഹാര്ഡ്വെയര് രംഗത്തെ ആഗോളഭീന്മാരായ ഇന്റലുമായും കേരളസര്‍ക്കാരുമായും യുഎസ്ടി ധാരണാപത്രത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. കേരളത്തില്‍ ഹാര്ഡ്വെയര് നിര്‍മാണ യൂണിറ്റ് ആരംഭിക്കുന്നതിന്റെ സാധ്യതാപഠനത്തിനായാണ് ധാരണാപത്രം. ജനുവരി മൂന്നാംവാരത്തോടെ ഇതുസംബന്ധിച്ച വിശദ പദ്ധതി രേഖ തയ്യാറാകുമെന്നും സാജന് പിള്ള കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ എന്‍ജീനിയറിംഗ് വിദ്യാര്‍ഥികള്‍ക്ക് വിപണിപരിചയം വര്‍ധിപ്പിക്കുന്നതിനും അവരെ തൊഴിലിനനുയോജ്യരാക്കുന്നതിനുമായി് ‘ഡിജിറ്റല്‍ അന്തരം ഇല്ലാതാക്കുക’ എന്ന ഇന്റേണ്‍ഷിപ്പ് പദ്ധതിക്കു യുഎസ്ടി രൂപം നല്‍കിയിട്ടുണ്ടെന്ന് ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ അലക്സാണ്ടര്‍ വര്‍ഗീസ് പറഞ്ഞു. ചീഫ് പീപ്പിള്‍ ഓഫിസര്‍ മനു ഗോപിനാഥ് ചീഫ് ആര്‍ക്കിടെക്റ്റ് അനോജ് പിള്ള എന്നിവരും പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: