ന്യൂദല്‍ഹി: പുത്തന്‍ ചരിത്രം ഇന്ത്യയ്ക്ക് കൈയെത്തും ദൂരത്ത്്്. ഇന്ന് ശ്രീലങ്കയുടെ ശേഷിക്കുന്ന ഏഴുവിക്കറ്റുകള്‍ കൂടി പിഴുതെടുത്താല്‍ ഇന്ത്യക്ക് തുടര്‍ച്ചയായ ഒമ്പതു പരമ്പര വിജയമെന്ന ഓസീസ് റെക്കോഡിനൊപ്പം എത്താനാകും. 410 റണ്‍സെന്ന ലക്ഷ്യത്തിലേക്ക് ബാറ്റ് ചെയ്യുന്ന ശ്രീലങ്ക മൂന്നാം ടെസ്റ്റിന്റെ നാലാം ദിനത്തില്‍ മൂന്ന് വിക്കറ്റുകള്‍ നഷ്ടപ്പെട്ട് 31 റണ്‍സിലെത്തിനില്‍ക്കുകയാണ്. അത്ഭുതമൊന്നും സംഭവിച്ചിലെങ്കില്‍ ഇന്ത്യക്ക് ജയവും പരമ്പരയും സ്വന്തമാകും.
അഞ്ചുവിക്കറ്റിന് 246 റണ്‍സ് നേടി ഇന്ത്യ രണ്ടാം ഇന്നിങ്ങ്സ് അവസാനിപ്പിച്ചതോടെയാണ് ശ്രീലങ്കയുടെ ലക്ഷ്യം 410 റണ്‍സായത്. ആദ്യ ഇന്നിങ്ങ്സില്‍ ഇന്ത്യക്ക് 163 റണ്‍്സ് ലീഡ് ലഭിച്ചിരുന്നു.
വമ്പന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്കയ്ക്ക് പേസര്‍ ഷമി ആദ്യ പ്രഹരമേല്‍പ്പിച്ചു. അഞ്ചു റണ്‍സെടുത്ത ഓപ്പണര്‍ സമര വിക്രമയെ ഷമിയുടെ പന്തില്‍ രഹാനെ പിടികൂടി. തുടര്‍ന്ന് സ്പന്നിര്‍ ജഡേജ തുടരെ തുടരെ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി
.കരുണരത്നയെ കീപ്പര്‍ സാഹയുടെ കൈകളിലെത്തിച്ച ജഡേജ , ലക്മലിനെ നിലയുറപ്പിക്കും മുമ്പേ കൂടാരം കയറ്റി.
ആദ്യ ഇന്നിങ്ങ്സില്‍ ശതകം കുറിച്ച മുന്‍ നായകന് ഏയ്ഞ്ചലോ മാത്യൂസ് റണ്‍സൊന്നും എടുക്കാതെ ക്രീസിലുണ്ട്. 13 റണ്‍സുമായി ഡിസില്‍വ പുറത്താകാതെ നില്ക്കുന്നു.
നേരത്തെ ഒമ്പതിന് 356 റണ്‍സെന്ന സ്കോറിന് ഇന്നിങ്ങ്സ് പുനരാരംഭിച്ച ശ്രീലങ്ക 373 റണ്‍സിന് പുറത്തായി. നായകന് ചാണ്ഡിമല്‍ 164 റണ്‍സ് എടുത്തു. ഇശാന്ത് ശര്‍മയുടെ പന്തില്‍ ധവാന് ക്യാച്ച് നല്‍കിയാണ് ചാണ്ഡിമല്‍ മടങ്ങിയത്.
രണ്ടാം ഇന്നിങ്ങസ് തുടങ്ങിയ ഇന്ത്യയ്ക്ക് ഓപ്പണര്‍ മുരളി വിജയിനെയും (9), രഹാനെയേയും (10) പെട്ടെന്ന് നഷ്ടമായി. ധവാനും പൂജാരയും പൊരുതി നിന്നതോടെ സ്കോര്‍ ഉയര്‍ന്നു. മൂന്നാം വിക്കറ്റില്‍ ഇവര്‍ 77 റണ്‍സ് നേടി.പൂജാരയെ മടക്കി ഡിസില്‍വയാണ് ഈ പാര്‍ട്ട്നര്‍ഷിപ്പ് പൊളിച്ചത്. അടിച്ചുകളിച്ച പൂജാര അഞ്ചു ബൗണ്ടറികളോടെ 49 റണ്‍സ് എടുത്തു. ധവാന് അഞ്ച് ഫോറും ഒരു സിക്സറും പൊക്കി 67 റണ്‍സോടെ ടോപ്പ് സ്കോററായി.
ക്യാപ്റ്റന്‍ കോഹ് ലിയും രോഹിത് ശര്‍മയും അര്‍ധ സെഞ്ചറി നേടി. അമ്പതു റണ്‍സ് നേടിയെ കോഹ് ലിയെ ഗാമേജ് വീഴ്ത്തി. 58 പന്തിലാണ് 50 റണ്‍സ് നേടിയത്. ഏകദിനംപോലെ അടിച്ചുതകര്‍ത്ത രോഹിത് ശര്‍മ 49 പന്തില്‍ അഞ്ചെണ്ണം അതിര്‍ത്തികടത്തി 50 റണ്‍സുമായി കീഴടങ്ങാതെ നിന്നു. നാലു റണ്‍സ് നേടിയ ജഡേജയും പുറത്താകാതെ നിന്നു.
സ്കോര്‍ബോര്‍ഡ്: ഇന്ത്യ ഒന്നാം ഇന്നിങ്ങ്സ്: ഏഴിന് 536 ഡിക്ലയേര്‍ഡ്, ശ്രീലങ്ക ഒന്നാം ഇന്നിങ്ങ്സ് 373. ഇന്ത്യ രണ്ടാം ഇന്നിങ്ങ്സ്: എം വിജയ് സി ഡിക്ക്വെല്ല ബി ലക്മല്‍ 9, എസ്.ധവാന് സ്റ്റമ്പഡ് ഡിക്ക്വെല്ല ബി സന്ദകന് 67, രാഹാനെ സി സന്ദകന് ബി പെരേര 10, പൂജാര സി മാത്യൂസ് ബി ഡിസില്‍വ 49, കോഹ് ലി സി ലക്മല്‍ ബി ഗാമേജ് 50, രോഹിത് ശര്‍മ നോട്ടൗട്ട് 50, ജഡേജ നോട്ടൗട്ട് 4 , എക്ട്രാസ് 7, ആകെ അഞ്ച് വിക്കറ്റിന് 246 ഡിക്ലയേര്‍ഡ്
വിക്കറ്റ് വീഴ്ച 1-10, 2-29, 3-106, 4-144,5-234
ബൗളിങ്ങ്: ലക്മല്‍ 14-3-60-1, ഗാമേജ് 12.2-1-48-1, പെരേര 11-0-54-1, ഡിസില്‍വ 5-0-31-1, സന്ദകന് 10-0-50-1.
ശ്രീലങ്ക: രണ്ടാം ഇന്നിങ്ങ്സ് കരുണരത്ന സി സാഹ ബി ജഡേജ 13, സമരവിക്രമ സി രഹാനെ ബി മുഹമ്മദ് ഷമി 5, ഡിസില്‍വ നോട്ടൗട്ട് 13, ലക്മല്‍ ബി ജഡേജ 0, മാത്യൂസ് നോട്ടൗട്ട് 0, എക്സ്ട്രാസ് 0, ആകെ മൂന്ന് വിക്കറ്റിന് 31.
വിക്കറ്റ് വീഴ്ച: 1-14, 2-31,3-31.
ബൗളിങ്ങ്: ഇശാന്ത് ശര്‍മ 3-0-6-0, മുഹമ്മദ് ഷമി 3-1-8-1, അശ്വിന് 5-2-12-0, ജഡേജ 5-2-5-2.
പ്രതികരിക്കാൻ ഇവിടെ എഴുതുക: