ന്യൂദല്‍ഹി: ഇന്ത്യ- ശ്രീലങ്ക മൂന്നാം ടെസ്റ്റിന്റെ നാലാം ദിവസത്തെ കളി നേരത്തെ നിറുത്താതിരുന്നതിന് അമ്പയര്‍മാര്‍ക്ക് ശ്രീലങ്കന്‍ കോച്ച് നിക്ക് പോത്താസിന്റെ വിമര്‍ശനം. വെളിച്ചക്കുറവ് അനുഭവപ്പെട്ടതിനാല്‍ കളി നേരത്തെ അവസാനിപ്പിക്കണമായിരുന്നെന്ന് നിക്ക് അഭിപ്രായപ്പെട്ടു.
അവസാന സമയങ്ങളില്‍ വെളിച്ചക്കുറവ് മുലം മൂന്ന് വിക്കറ്റുകളാണ് ഞങ്ങള്‍ക്ക് നഷ്ടമായതെന്ന് നിക്ക് പറഞ്ഞു. ആറാം ഓവറില്‍ ഷമിയുടെ പന്തില്‍ സമരവീരയുടെ വിക്കറ്റ് വീണു.
തുടര്‍ന്ന് വെളിച്ചക്കുറവ് അനുഭവപ്പെട്ടതിനാല്‍ പേസര്‍മാരെ ബൗള്‍ ചെയ്യിക്കരുതെന്ന് അമ്പയര്‍മാര്‍ നിര്‍ദേശം നല്കി.
തുടര്‍ന്ന് കോഹ് ലി സ്പന്നിര്‍ ജഡേയെ ഇറക്കി. ജഡേജ രണ്ട് വിക്കറ്റും വീഴ്ത്തി.
മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ ടെസ്റ്റില്‍ തോറ്റ ശ്രീലങ്ക 0-1 ന് പിന്നിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: