തിരുവനന്തപുരം: ഓഖി ചുഴലിക്കൊടുങ്കാറ്റില്‍ ദൂരിതമനുഭവിക്കുന്നവര്ക്ക് സാന്ത്വനവുമായി മാതാഅമൃതാനന്ദമയീ മഠം. കൈമനം മഠാധിപതി സ്വാമി ശിവാമൃത ചൈതന്യയുടെ നേതൃത്വത്തിലുള്ള സംഘമാണ് സാന്ത്വനവാക്കുകളുയമായി ക്യാമ്പുകളില്‍ എത്തിയത്. പൂന്തുറ പള്ളി അങ്കണത്തില്‍ എത്തിയ സംഘം ഇടവക വികാരി ജസ്റ്റിന് ജൂഡുമായി സംസാരിച്ചു.
മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് മഠത്തിന്റെ നേതൃത്വത്തില്‍ വീടു നിര്‍മ്മിച്ച് നല്കുന്നവ ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ സാധ്യമാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കും. പരിക്കേറ്റവര്‍ക്ക് ധനസഹായം നല്‍കും. വിദഗ്ദ്ധ ചികിത്സ വേണ്ടവര്‍ക്ക് അമൃതാനന്ദമയീ മെഡിക്കല്‍ മിഷന് ആശുപപത്രിയില്‍ സൗജന്യ ചികിത്സ നല്‍കാമെന്നും ഇടവക വികാരിയോട് മഠം അധികൃതര്‍ പറഞ്ഞു. ധന സഹായത്തിനുള്ള പേരുവിരം നല്‍കണമെന്നും അഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന് പള്ളിയ്ക്കു സമീപത്ത് കൊടുങ്കാറ്റില്‍പ്പെട്ട് മരണമടഞ്ഞവരുടെ വീടുകള്‍ സ്വാമിമാര്‍ സന്ദര്‍ശിച്ചു.
അടിമലത്തുറയിലെയും വിഴിഞ്ഞത്തിലെയും ക്യാമ്പുകളും സന്ദര്‍ശിച്ചു. മഠത്തിന്റെ നേതൃത്വത്തില്‍ ക്യാമ്പുകളിലേക്ക് ആവശ്യമായ ഭക്ഷണം എത്തിക്കാനുള്ള സംവിധാനവും ഏര്‍പ്പെടുത്തി. കൊല്ലം വള്ളിക്കാവ് മഠത്തില്‍ നിന്നെത്തിയ സ്വാമി തുരിയാമൃത, സ്വാമി ജ്ഞാനാമൃത, ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.എസ്. സുരേഷ്, വൈസ് പ്രസിഡന്റ് പൂന്തുറ ശ്രീകൂമാര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: