അഡ്ലെയ്ഡ്: ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ ഫോളോ ഓണ്‍ ചെയ്യിപ്പിക്കാതിരുന്ന ഓസീസ് ക്യാപറ്റന് സ്മിത്തിന്റെ തീരുമാനം തെറ്റായിപ്പോയെന്ന് ഓസ്ട്രേലിയയുടെ അസിസ്റ്റന്‍ഡ് കോച്ച് ഡേവിഡ് സാക്കര്‍ സമ്മതിച്ചു.
ഇംഗ്ലണ്ടിനെ ആദ്യ ഇന്നിങ്ങ്സില്‍ 227 റണ്‍സിന് പുറത്താക്കി 215 റണ്‍സ് ലീഡ് നേടിയ ഓസ്ട്രേലിയയ്്ക് ഇംഗ്ലണ്ടിനെ ഫോളോ ഓണ്‍ ചെയ്യിപ്പിക്കാമായിരുന്നു. എന്നാല്‍ ഓസീസ് ക്യാപ്റ്റന്‍ സ്മിത്ത് ഇംഗ്ല്ണ്ടിനെ ഫോളോ ഓണ്‍ ചെയ്യിപ്പിക്കാതെ സ്വന്തം ടീമിനെ രണ്ടാം ഇന്നിങ്ങ്സിനായി ഇറക്കി.
പേസിനെ തുണയ്ക്കുന്ന പിച്ചില്‍ ആന്ഡേഴ്സണ് തകര്‍ത്തെറിഞ്ഞതോടെ രണ്ടാം ഇന്നിങ്ങ്സില്‍ 138 റണ്‍സിന് ഓള് ഔട്ടായി. ഇതോടെ ഇംഗ്ലണ്ടിന്റെ വിജയലക്ഷ്യം 354 റണ്‍സായി.
ഒരു ദിവസത്തെ കളി ശേഷിക്കെ ഇംഗ്ലണ്ട് വിജയത്തോട്് അടുക്കുകയാണ്. നാല് വിക്കറ്റിന് 176 റണ്‍സ് എടുത്ത അവര്‍ക്ക ജയിക്കാന്‍ ഇനി 178 റണ്‍സ് മതി. ആറു വിക്കറ്റും കൈവശമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: