ഗുഡ്ഗാവ്: ഭാര്യയേയും ഇവരുടെ സഹോദരിയേയും വെടിവച്ച ശേഷം ദേശീയ സുരക്ഷാ ഉദ്യോഗസ്ഥന് (എന്‍എസ്ജി) സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കി. ചൊവ്വാഴ്ച ഹരിയാനയിലെ മനേസര്‍ ക്യാമ്പിലായിരുന്നു സംഭവം. ബിഎസ്എഫിലെ എഎസ്ഐ കാണ്‍പുര്‍ സ്വദേശി ജിതേന്ദ്ര യാദവാണ് ജീവനൊടുക്കിയത്. ഇയാള്‍ എന്‍സ്ജിയില്‍ അഞ്ചു വര്‍ഷമായ ഡപ്യൂട്ടേഷനില്‍ ജോലിചെയ്തുവരികയായിരുന്നു.
ക്യാമ്പിലെ 42 ാം നമ്പര്‍ ഫ്ളാറ്റിലായിരുന്നു ജിതേന്ദ്രയും കുടുംബവും താമസിച്ചിരുന്നത്. വെടിയൊച്ച കേട്ട് സഹപ്രവര്‍ത്തകര്‍ എത്തുമ്പോള്‍ ജിതേന്ദ്രയും ഭാര്യ ഗുദാനും ഇവരുടെ സഹോദരി ഖുശ്ബുവും (18) രക്തത്തില്‍ കുളിച്ച് കിടക്കുകയായിരുന്നു. കുടുംബ കലഹത്തെ തുടര്‍ന്ന് ജിതേന്ദ്ര ഭാര്യയേയും സഹോദരിയേയും സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് വെടിവയ്ക്കുകയായിരുന്നു. ഇതിനു ശേഷം തലയിലേക്ക് സ്വയം നിറയൊഴിച്ച് ജീവനൊടുക്കുകയും ചെയ്തു. വയറ്റില്‍ വെടിയേറ്റ ഗുദാനും ഖുശ്ബുവും ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: