കൊല്ലം: ഓഖി ദുരന്തത്തെ തുടര്‍ന്ന് തീരപ്രദേശങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്ത സൗജന്യ റേഷനരി പഴകിയതും പുഴുവരിച്ചതും. ഒരു നേരത്തെ ആഹാരത്തിന് വേണ്ടി കഷ്ടപ്പെടുന്ന മത്സ്യത്തൊഴിലാളികള്‍ക്കാണ് ഈ ദുരനുഭവം.
കൊല്ലം ജില്ലയിലെ വാടി കടപ്പുറം, തിരുവനന്തപുരത്തെ വിഴിഞ്ഞം, പൂന്തുറ പ്രദേശങ്ങളിലുമാണ് പഴകിയ അരി വിതരണം ചെയ്തത്. ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടും അധികൃതര്‍ തിരിഞ്ഞു നോക്കിയില്ലെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനം വൈകിപ്പിച്ച് മത്സ്യത്തൊഴിലാളികളെ കടുത്ത ദുരന്തത്തിലേക്ക് തള്ളിവിട്ട സംസ്ഥാന സര്‍ക്കരിന്റെ മറ്റൊരു അനാസ്ഥയാണ് ഈ സംഭവം വ്യക്തമാക്കുന്നത്. എന്നാല്‍ പ്രശ്നം ഇതുവരെയും ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നും അടിയന്തര നടപടി സ്വീകരിക്കുമെന്നും ഭക്ഷ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
പ്രശ്നബാധിത മേഖലകളില്‍ ചൊവ്വാഴ്ച മുതലാണ് സൗജന്യ റേഷന്‍ വിതരണം തുടങ്ങിയത്. ഇതിനാവശ്യമായ ലിസ്റ്റ് റവന്യു, ഫിഷറീസ് വകുപ്പുകളാണ് തയാറാക്കി നല്‍കിയത്. തീരപ്രദേശങ്ങളില്‍ കടുത്ത കുടിവെള്ള ക്ഷാമവും നേരിടുന്നുണ്ട്. കടലുണ്ടി, പയ്യോളി തീരപ്രദേശത്തെ കിണറുകള്‍ ഉപ്പുവെള്ളം കയറിയ നിലയിലാണ്.
കുടിവെള്ള ക്ഷാമം നേരിടുന്ന മേഖലകളില്‍ വരള്‍ച്ചാ ബാധിത കാലത്തേതിന് സമാനമായ ജലവിതരണ സംവിധാനം ആരംഭിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നെങ്കിലും ഇതുവരെ വിതരണം തുടങ്ങിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: