ന്യൂദല്‍ഹി: സാമൂഹ്യ മുന്നേറ്റത്തില്‍ ജാതിവേര്ചിന്തയില്ലാതാക്കാന് ഉദ്ദേശിച്ചുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതി ലക്ഷ്യം കാണുന്നില്ല. മിശ്ര വിവാഹിതര്‍ക്ക് ഒറ്റത്തവണ സഹായമായി രണ്ടര ലക്ഷം രൂപ സഹായം നല്കുന്ന ഡോ. അംബേദ്കര്‍ സാമുഹ്യോദ്ഗ്രഥന പദ്ധതിയില്‍ വര്‍ഷം 500 പേര്‍ക്ക് പണം നല്‍കാനാണ് ലക്ഷ്യം. എന്നാല്‍, നാലു വര്‍ഷമായി 100 പേര്‍ക്കുപോലും ഇതുവരെ നല്‍കിയിട്ടില്ല. മിശ്ര വിവാഹിതര്‍ പദ്ധതിയെക്കുറിച്ച് അറിയാത്തതോ അപേക്ഷിക്കാത്തതതോ നല്കാത്തതോ എന്ന കാര്യത്തില്‍ കേന്ദ്ര സാമൂഹ്യ നീതിവകുപ്പ് അന്വേഷണം നടത്തും.
2013 -ല്‍ ആരംഭിച്ച പദ്ധതിയില്‍ 2014-15 വര്‍ഷം അഞ്ചു ദമ്പതിമാര്‍ക്കാണ് ആനുകൂല്യം ലഭിച്ചത്. അടുത്ത വര്‍ഷം 72 പേര്‍ക്ക്. 2016-17 വര്‍ഷം 736 അപേക്ഷകളില്‍ 45 പേര്‍ക്കേ സഹായം ലഭിച്ചുള്ളു. ഈ വര്‍ഷം 409 അപേക്ഷകള്‍ വന്നു. 74 ദമ്പതിമാര്‍ക്കേ സഹായം അനുവദിച്ചിട്ടുള്ളു. അപേക്ഷകര്‍ വേണ്ട രേഖകള്‍ സമര്‍പ്പിക്കാത്തതാണ് കാരണം എന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.
നിലവില്‍ ഹിന്ദു വിവാഹ നിയമപ്രകാരമുള്ള വിവാഹ സര്‍ട്ടിഫിക്കറ്റ്, എംപിയുടെയോ എംഎല്‍എയുടേയോ ശുപര്‍ശ എന്നിവയും രേഖയോടൊപ്പം വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: