കുമളി: പിഞ്ചുകുട്ടികളടങ്ങുന്ന ദളിത് കുടുംബത്തെ മര്‍ദ്ദിച്ച് വീട്ടില്‍നിന്ന് ഇറക്കിവിട്ട് സിപിഎം പാര്‍ട്ടി ഓഫീസ് സ്ഥാപിച്ച സംഭവം വിവാദമായതോടെ മുഖം രക്ഷിക്കാനുള്ള നീക്കവുമായി പോലീസ്. സംഭവത്തില്‍ സിപിഎം മുരിക്കടി ബ്രാഞ്ച് സെക്രട്ടറി ബിനീഷ് ദേവ്, അനിയന്, അനൂപ്, അഭിലാഷ് എന്നിവര്‍ക്കെതിരെ കേസെടുത്തതായി കട്ടപ്പന ഡിവൈഎസ്പി എന്‍.സി. രാജ്മോഹന്‍ സ്ഥലം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
മുരിക്കടി ലയത്തില്‍ മാരിയപ്പനേയും ഭാര്യ ശശികലയേയും രണ്ട് കുട്ടികളേയുമാണ് വര്‍ഷങ്ങളായി താമസിച്ചുവരുന്ന വീട്ടില്‍ അതിക്രമിച്ചുകയറി മര്‍ദ്ദിച്ച് പുറത്താക്കിയത്. പിന്നീട് സിപിഎം പ്രചരണ കമ്മിറ്റിയുടെ ബോര്‍ഡും കൊടിയും സ്ഥാപിച്ചു. മാരിയപ്പന് അനുകൂലമായ പീരുമേട് കോടതിവിധി നിലനില്‍ക്കെയാണ് ആക്രമണം.
മാരിയപ്പന്റെ അര്‍ദ്ധസഹോദരന്‍ മുത്തുവിന്റെ പേരിലാണ് വസ്തുവെന്നു പറഞ്ഞാണ് അക്രമം നടത്തിയത്. സ്കൂള്‍ അദ്ധ്യാപകനായ മുത്തു വര്‍ഷങ്ങള്‍ക്ക് മുന്‍പ് മതംമാറി മുഹമ്മദ് സല്മാന് എന്ന പേര് സ്വീകരിച്ചിരുന്നു. മാരിയപ്പനെയും നിര്‍ബന്ധിച്ച് മതം മാറ്റി. എന്നാല്‍ മാരിയപ്പന് മുസ്ലിം മതം ഉപേക്ഷിച്ച് സ്വമതത്തിലേക്ക് മടങ്ങി.
ഏറെ നാളായി മതം മാറാന്‍ സല്‍മാനും ഭാര്യയും നിര്‍ബന്ധിച്ചിരുന്നതായി മാരിയപ്പന്റെ ഭാര്യ ശശികല പറയുന്നു. തയ്യാറാകാതെ വന്നതോടെ വീട് ഉപേക്ഷിക്കാന്‍ സമ്മര്‍ദ്ദമായി. തുടര്‍ന്നായിരുന്നു ആക്രമണം. പട്ടികജാതി വര്‍ഗ കമ്മീഷന് ജില്ലാ കളക്ടറോടും പോലീസ് മേധാവിയോടും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
സിപിഎം ആക്രമണം നടത്തിയത് മത പരിവര്‍ത്തന സംഘങ്ങളെ തൃപ്തിപ്പെടുത്താനാണെന്ന് ബിജെപി ആരോപിച്ചു. ജില്ലാ സെക്രട്ടറി ഷാജി നെല്ലിപ്പറമ്പില്‍ സംഭവത്തില്‍ പ്രതിഷേധിച്ചു. പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ബിജെപി പീരുമേട് നിയോജക മണ്ഡലം കമ്മിറ്റി കുമളി ടൗണില്‍ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് സി. സന്തോഷ്കുമാര്‍ നേതാക്കളായ കെ. കുമാര്‍, എ.വി. മുരളീധരന് എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: