മലപ്പുറം: ഭൂപരിഷ്ക്കരണനിയമം ലംഘിച്ച ഇടത് എംഎല്‍എ പി.വി.അന്‍വറിനെതിരെ ലാന്‍ഡ് ബോര്‍ഡ് അന്വേഷണം. ഭൂമിയുടെ വിശദാംശങ്ങള്‍ ആരാഞ്ഞ് മലപ്പുറത്തെ മൂന്നും കോഴിക്കോട്ടെ ഒരു വില്ലേജ് ഓഫീസിനും ലാന്‍ഡ് ബോര്‍ഡ് കത്തയച്ചു. അനധികൃത ഭൂമി സംരക്ഷണത്തെക്കുറിച്ച് റവന്യൂ വകുപ്പ് അന്വേഷണം നടത്തുന്നതിനൊപ്പമാണ് ലാന്‍ഡ് ബോര്‍ഡിന്റെ പരിശോധന. അന്‍വറിനും നോട്ടീസ് നല്‍കും.
എംഎല്‍എയുടെ പേരില്‍ അനധികൃത ഭൂമി ഉണ്ടെങ്കില്‍ അത് ലാന്‍ഡ് ബോര്‍ഡിലേക്ക് വകയിരുത്തും. ഭൂപരിഷ്ക്കരണ നിയമം അട്ടിമറിച്ച്, 205 ഏക്കര്‍ ഭൂമി കൈവശം വെക്കുന്നൂവെന്ന തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. അതിനിടെ ചീങ്കണ്ണിപ്പാലിയിലെ എംഎല്‍എയുടെ തടയണ പൊളിച്ച് മാറ്റുന്നതിനായി വിവിധ വകുപ്പുകളുടെ യോഗം വിളിച്ച പെരിന്തല്‍മണ്ണ ആര്‍ഡിഒയുടെ നടപടി വിവാദമായി. ഈ യോഗം മുന്‍ ജില്ലാ കളക്ടറുടെ ഉത്തരവ് മറികടന്നാണെന്നാണ് ആരോപണം.
തോട്ടഭൂമിയല്ലാത്ത 205 ഏക്കര്‍ ഭൂമി ഉണ്ടെന്നാണ് പി.വി.അന്‍വര്‍ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ പറഞ്ഞത്. ഒരു കുടംബത്തിന് പരമാവധി 15 ഏക്കര്‍ ഭൂമി കൈവശംവെക്കാനേ അനുമതിയുള്ളൂ. എംഎല്‍്എ അധികമായി കൈവശം വച്ച ഭൂമി മിച്ചഭൂമിയായി പിടിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ലഭിച്ച പരാതിയിലാണ് നടപടി. പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം എംഎല്‍എയെ വിളിച്ചുവരുത്തി ലാന്‍ഡ് ബോര്‍ഡ് വിശദീകരണം തേടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: