ചാവക്കാട്: സംസ്ഥാനത്ത് വലിയ മത്സ്യ ലഭ്യതയുള്ള ബ്ലാങ്ങാട് തീരം വിട്ട് മത്സ്യ ബന്ധന തൊഴിലാളികള്‍ സ്വദേശത്തേക്ക് മടങ്ങി. തിരുവനന്തപുരത്തേയും ഇതര സംസ്ഥാനങ്ങളിലേയും തൊഴിലാളികളാണ് താല്‍കാലികമായാണെങ്കിലും തീരം വിട്ടത്. വിഴിഞ്ഞം, പൂവ്വാര്‍, പൂഞ്ഞാര്‍, കൊല്ലങ്കോട്, ഈയം, പുതിയ തുറ, പൂന്തുറ, കുളച്ചല്‍, മാര്‍ത്താണ്ഡം എന്നിവിടങ്ങളില്‍ നിന്നുള്ള ആയിരത്തോളം തൊഴിലാളികളാണ് തീരം വിട്ടു പോയത്. മത്സ്യ ബന്ധന യാനങ്ങളുമായി ഇവിടെയെത്തി താമസിച്ച് പണിയെടുക്കുന്നവരാണ് ഇവര്‍. ഓഖി ചുഴലിക്കാറ്റും അതോടനുബന്ധിച്ച് കടലിലുണ്ടായ പ്രതിഭാസങ്ങളും മൂലം മത്സ്യ ബന്ധനത്തിന് കടലിലിറങ്ങാനാവാത്തത് ഇവരെ കാര്യമായി ബാധിച്ചിരുന്നു. മാത്രമല്ല തിരുവനന്തപുരത്തുണ്ടായ ദുരന്തത്തില്‍ ഇവരില്‍ ചിലരുടെ ബന്ധുക്കള്‍ മരിക്കുകയും ചിലരെ കാണാതാവുകയും ചെയ്തിരുന്നു.
ഓഖി: 13 പേരെ രക്ഷപ്പെടുത്തി
ചാവക്കാട്: ഓഖി ചുഴലിക്കാറ്റ് മൂലം കടലില്‍ ലക്ഷ്യം തെറ്റി അലഞ്ഞു കൊണ്ടിരുന്ന ബോട്ടും അതിലെ 13 തൊഴിലാളികളും ചാവക്കാട് മുനക്കകടവ് കോസ്റ്റല്‍ പോലീസിന്റെ സഹായത്താല്‍ രക്ഷപ്പെട്ടു. കഴിഞ്ഞ മാസം 21 ന് കൊച്ചിയില്‍ നിന്ന് മത്സ്യ ബന്ധനത്തിനായി കടലിലിറങ്ങിയ റോസാ മിസ്റ്റിക്ക എന്ന ബോട്ടിലെ തൊഴിലാളികളെയാണ് രക്ഷപ്പെടുത്തിയത്.
കടലില്‍ ഒരു ബോട്ട് ദീര്‍ഘനേരമായി ലക്ഷ്യമില്ലാതെ അലഞ്ഞു തിരിയുന്നതു കണ്ട കോസ്റ്റല്‍ പോലീസ് മറ്റൊരു ബോട്ടില്‍ കടലിലെത്തി പരിശോധിച്ചപ്പോഴാണ് ഇവരെ കണ്ടത്. ബോട്ടിലുണ്ടായിരുന്ന 13 പേരും കുളച്ചല്‍ സ്വദേശികളാണ്.
ഇതുവരെ ഇവര്‍ക്ക് ബന്ധുക്കളുമായി ബന്ധപ്പെടാന്‍ സാധിച്ചിരുന്നില്ലെന്നും, ഇപ്പോള്‍ അതിനുള്ള സാഹചര്യം ഒരുക്കി കൊടുത്തിട്ടുണ്ടെന്നും കോസ്റ്റല്‍ എസ്.ഐ. പോള്‍സണ്‍ പറഞ്ഞു. ഇവര്‍ ഇന്ന് നാട്ടിലേക്ക് തിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: