കൊടുങ്ങല്ലൂര്‍: കടലാക്രമണത്തെ തുടര്‍ന്ന് ചളിയും മണ്ണും നിറഞ്ഞ എറിയാട് പ്രദേശത്ത് ബിഎസ്എഫ് ജവാന്മാര് ശുചീകരണം നടത്തി. കൈനൂരിലെ ബിഎസ്എഫ് ക്യാമ്പിലെ ഇന്‍സ്പെക്ടര്‍ റാണയുടെ നേതൃത്വത്തില്‍ 45 അംഗ സംഘമാണ് ശുചീകരണം പ്രവര്‍ത്തനം നടത്തിയത്.
കൊടുങ്ങല്ലൂര്‍: കടല്ക്ഷോഭദുരിതത്തെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് വിദ്യാര്‍ത്ഥികളുടെ ഒരു കൈ സഹായം. എടവിലങ്ങ് സരസ്വതി വിദ്യാനികേതന്‍, കൊടുങ്ങല്ലൂര്‍ ഭാരതീയ വിദ്യാഭവന്,അമൃത വിദ്യാലയം, ഗവ: കെ.കെ.ടി എം കോളേജ് എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ ചോറും പൊതികള്‍ എത്തിച്ചാണ് സേവനം നടത്തിയത്. കൊടുങ്ങല്ലൂര്‍ സേവാഭാരതി പ്രവര്‍ത്തകര്‍ ഭക്ഷണ പൊതികള്‍ ശേഖരിച്ച് ദുരിതാശ്വാസ ക്യാമ്പുകളിലെത്തിച്ചു.
ഏങ്ങണ്ടിയൂര്‍: ബിജെപി-ആര്‍എസ്എസ് സേവാപ്രവര്‍ത്തകര്‍ തീരപ്രദേശത്തെ ഏത്തായ് ബീച്ച,് പൊക്കുളങ്ങര ബീച്ച് എന്നിവിടങ്ങളില്‍ കടല്‍ക്ഷോഭത്തില്‍ വീടുകളിലും റോഡുകളിലും കയറി കിടന്നിരുന്ന ചളിയും മണ്ണും നീക്കം ചെയ്തു. 50 ഓളം വരുന്ന പ്രവര്‍ത്തകരാണ് തീരദേശം മുഴുവന്‍ വൃത്തിയാക്കിയത്. കനകന്, അനില്‍ കൊക്കന്തറ, ഗോവിന്ദന്, പ്രജിത്ത്, ദേവാനന്ദന്, രാധാകൃഷ്ണന്, വാര്‍ഡ് മെമ്പര്‍മരായ ഉഷ സുകുമാരന്‍, സുരേഷ് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: