തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് മുന്നറിയിപ്പ് സര്‍ക്കാര്‍ അവഗണിച്ചുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സന്ദേശങ്ങള്‍ വായിച്ച് മനസ്സിലാകാത്തതിന് പിണറായി വിജയന് മറ്റുള്ളവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും ചെന്നിത്തല പറഞ്ഞു.
കേരളത്തിന് ലഭിച്ച അതേ കാലാവസ്ഥാ സന്ദേശമാണ് തമിഴ്നാടിനും ലക്ഷദ്വീപിനും ലഭിച്ചത്. അവര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചപ്പോള്‍ കേരളം വീഴ്ചവരുത്തി. തമിഴ്നാടും കര്‍ണാടകവും സ്വീകരിച്ച നടപടികള്‍ കേരളത്തിലുണ്ടായില്ല. ഓഖി തിരിച്ചറിയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. 29ന് ലഭിച്ച മുന്നറിയിപ്പ് സന്ദേശങ്ങള്‍ സര്‍ക്കാര്‍ ഫയലില്‍ പൂഴ്ത്തി വയ്ക്കുകയായിരുന്നു. എന്നിട്ട് പുറത്തുപറയാന്‍ യോഗ്യമല്ലാത്ത ന്യായങ്ങള്‍ സര്‍ക്കാര്‍ പറയുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
ദുരന്തം ഉണ്ടായ ശേഷം ധനസഹായം പ്രഖ്യാപിക്കലല്ല സര്‍ക്കാര്‍ കടമ. ജനങ്ങളോടൊപ്പം നിന്ന് രക്ഷാപ്രവര്‍ത്തനം നടത്തണമെന്നും ചെന്നിത്തല പറഞ്ഞു. കടകംപള്ളിയും മേഴ്സിക്കുട്ടിയമ്മയും ആളുകളെ സഹായിക്കുന്നതിനു പകരം പ്രകോപിപ്പിക്കുകയാണ് ചെയ്തത്. മരിച്ചവര്‍ എത്രയെന്നു പോലും പറയാന്‍ സര്‍ക്കാരിനു കഴിയാത്തത് അപഹാസ്യമാണെന്നും ചെന്നിത്തല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: