ചണ്ഡിഗഡ്: ഹരിയാനയില്‍ പതിനാറുകാരന് അഞ്ചുവയസുകാരിയെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തി. 20 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട പ്രതിയെ പിന്നീട് പോലീസ് പിടികൂടി. ബുധനാഴ്ച വൈകിട്ടാണ് സംഭവം. വീടിന് വെളിയില്‍ കളിച്ചുകൊണ്ടുനിന്ന പെണ്‍കുട്ടിയെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ പതിനാറുകാരന് തട്ടിക്കൊണ്ടു പോവുകയായിരുന്നു.
പെണ്‍കുട്ടിയുടെ വീട്ടുകാരും അയല്‍വാസികളും ചേര്ന്ന്തെരച്ചില് നടത്തിയെങ്കിലും കണ്ടെത്താനായില്ല. മണിക്കൂറുകള്‍ക്ക് ശേഷം 20 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് അയല്‍വാസിയുടെ വീട്ടിലേക്ക്ഫോണ്‍ വിളിയെത്തി. തുടര്‍ന്ന് കുടുംബം പൊലീസിനെ സമീപിക്കുകയായിരുന്നു. ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച്നടത്തിയ തെരച്ചിലില്‍ പ്രതിയെ പോലീസ് പൊക്കി. പെണ്‍കുട്ടിയെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയ ശേഷം വാട്ടര്‍ കൂളറില്‍ ഒളിപ്പിക്കുകയായിരുന്നു.
പോലീസ് പിടിക്കുമെന്ന് ഉറപ്പായപ്പോഴാണ് പ്രതി പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത്. പെണ്‍കുട്ടിയുടെ അച്ഛന്റെ കടയിലെ ജോലിക്കാരന്റെ ഭാര്യാ സഹോദരാണ്പ്രതി. കുടുംബാംഗങ്ങളെല്ലാം സ്വദേശമായ ഉത്തര്പ്രദേശിലേക്ക്പോയ ദിവസമാണ്ഇയാള് കൃത്യം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: