ന്യൂദല്‍ഹി: മണിശങ്കര്‍ അയ്യര്‍ പറഞ്ഞതിന് ക്ഷമ ചോദിച്ച് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപഹസിച്ച് നടത്തിയ പ്രസ്താവനയിലാണ് രാഹുലിന്റെ ക്ഷമ ചോദിക്കല്‍. മോദി സംസ്കാരമില്ലാത്ത തരംതാഴ്ന്ന വ്യക്തിയാണെന്നും വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുന്നയാളാണെന്നുമായിരുന്നു മണിശങ്കര്‍ അയ്യരുടെ പ്രസ്താവന.
എന്നെ തരം താഴ്ന്നവനെന്ന് വിളിച്ചതിനോട് പ്രതികരിക്കുന്നില്ലായിരുന്നു പ്രധാനമന്ത്രി നല്കിയ മറുപടി. അത്തരമൊരു മനസ്ഥിതി ഞങ്ങള്‍ക്കില്ല. ഡിസംബര്‍ ഒമ്പതിനും 14 നും നടക്കുന്ന വോട്ടെടുപ്പിലൂടെ കോണ്ഗ്രസുകാരോട്ഇതിന്ഞങ്ങള് മറുപടി പറയുമെന്ന് സൂറത്തില്‍ നടത്തിയ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ മോദി പറഞ്ഞു.
”തരംതാഴ്ന്നവനെന്ന് അവഹേളിക്കാനുള്ള അവരുടെ മനസ്ഥിതിയെ അഭിനന്ദിക്കുന്നു. നിങ്ങള്‍ മുഖ്യമന്ത്രിയായും പ്രധാനമന്ത്രിയായും എന്നെ കണ്ടിട്ടുണ്ട്. ഞാന്‍ എന്തെങ്കിലും നാണംകെട്ട കാര്യങ്ങള്‍ ചെയ്തിട്ടുണ്ടോ? ഇല്ലെങ്കില്‍ അവര്‍ എന്തിനാണ് എന്നെ തരംതാഴ്ന്നവനെന്ന് വിളിക്കുന്നത്”- പ്രധാനമന്ത്രി ചോദിച്ചു.
അതേസമയം, മണിശങ്കര്‍ അയ്യരുടെ പരാമര്‍ശത്തിനെതിരെ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദും രംഗത്തെത്തി. നമ്മുടെ പ്രധാനമന്ത്രിയെ തരംതാഴ്ന്നവനെന്നാണ്അയ്യര് വിശേഷിപ്പിച്ചത്. എന്നാല്‍ പ്രധാനമന്ത്രി മോദി ഇന്ത്യയുടെ അഭിമാനമാണെന്നും രവിശങ്കര്‍ പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: