ആലപ്പുഴ: ജില്ലയില്‍ കഴിഞ്ഞ നൂറു ദിവസത്തിനിടെ 681 അബ്കാരി കേസ്സുകളും, 176 എന്‍ഡിപിഎസ് കേസ്സുകളും രജിസ്റ്റര്‍ ചെയ്തതായി എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു.
അനധികൃത മദ്യത്തിന്റെ ഉല്പാദനവും വിതരണവും തടയുന്നതിനുള്ള ജില്ലാതല ജനകീയ കമ്മറ്റിയുടെ യോഗത്തില്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. വിവിധ കേസുകളില്‍ 623 പേരെ അറസ്റ്റ് ചെയതു. 105 ലിറ്റര്‍ സ്പിരിറ്റും 159.2 ലിറ്റര്‍ ചാരായവും, 501. 135 ലിറ്റര്‍ വിദേശമദ്യവും, 2705 ലിറ്റര്‍ കോടയും, 40 നൈട്രോസെപ്പാം ഗുളികകളും, 59.7 ലിറ്റര്‍ അരിഷ്ടവും, 50.8 ലിറ്റര്‍ ബിയറും 25005 പാക്കറ്റ് ഹാന്‍സും 269 കിലോ പുകയില ഉല്‍പ്പന്നങ്ങളും പിടിച്ചെടുത്തു. വ്യാജ മദ്യം കടത്തുന്നതിന് ഉപയോഗിച്ച 45 വാഹനങ്ങളാണ് പിടിച്ചെടുത്തത്.
കളളുഷാപ്പുകളില്‍ പരിശോധനകള്‍ നടത്തിയതില്‍, 11 കേസുകള്‍ ലൈസന്‍സ് വ്യവസ്ഥകള്‍ പാലിക്കാത്തതിനാലും ഒരു കേസ് മായം ചേര്‍ത്തതിനും രജിസ്റ്റര്‍ ചെയ്തു. പൊതുസ്ഥലങ്ങളില്‍ മദ്യപിച്ച കുറ്റത്തിന് വിവിധ റേഞ്ചുകളിലായി 295 കേസുകളും കായല്‍ ടൂറിസവുമായി ബന്ധപ്പെട്ട് അഞ്ചു അബ്കാരി കേസുകളും രജിസ്റ്റര്‍ ചെയ്തു.
1121 കോപ്റ്റ കേസുകളില്‍ 2,15,550 രൂപ പിഴയീടാക്കി. വിദ്യാര്‍ത്ഥികളില്‍ നിന്നും അനധിക്യതമദ്യത്തിനും മയക്കുമരുന്ന് സംബന്ധമായ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി, വിദ്യാലയങ്ങളില്‍ 221 വിവരശേഖരണപ്പെട്ടികള്‍ സ്ഥാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: