ആലപ്പുഴ: രൂപതയുടെ നിയുക്ത പിന്തുടര്ച്ചാവകാശ ബിഷപ്പായി ഡോ. ജയിംസ് റാഫേല്‍ ആനപ്പറമ്പിലിനെ ബിഷപ്പ് ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ പ്രഖ്യാപിച്ചു.
ആലപ്പുഴ മൗണ്ട് കാര്‍മല്‍ കത്തീഡ്രലില്‍ വൈകിട്ട് 4.30 ആയിരുന്നു ചടങ്ങുകള്‍. ബിഷപ്പ് അത്തിപ്പൊഴിയില്‍ ഡിക്രി വായിച്ചു. നെയ്യാറ്റിന്കരബിഷപ്പ് ഡോ. വിന്‍സെന്റ് സാമുവേല്‍, കൊല്ലം ബിഷപ്പ് ഡോ. സ്റ്റാന്‍ലി റോമന്‍, പുനലൂര്‍ ബിഷപ്പ് ഡോ. സില്‍വസ്റ്റര്‍ പൊന്നുമുത്തന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
കൊച്ചി രൂപത വിഭജിച്ച് 1952ല്‍ സ്ഥാപിതമായ ആലപ്പുഴ രൂപതയിലെ നാലാമത്തെ ബിഷപ്പാണ് ജയിംസ് റാഫേല്‍. ഡോ. മൈക്കിള്‍ ആറാട്ടുകുളമായിരുന്നു പ്രഥമ ബിഷപ്പ്. തുടര്‍ന്ന് ഡോ. പീറ്റര്‍ ചേനപ്പറമ്പില്‍ രൂപതയെ നയിച്ചു.
ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ 2002 ഫെബ്രുവരി മുതല്‍ രൂപതയെ നയിക്കുന്നു. 1962ല്‍ ജനിച്ച ജയിംസ് റാഫേല്‍ കണ്ടകടവ് സ്വദേശിയാണ്. 1986ല്‍ തുമ്പോളി സെന്റ് തോമസ് ചര്‍ച്ചിലാണ് ഇദ്ദേഹം വൈദിക വൃത്തി ആരംഭിച്ചത്. 2014 മുതല്‍ 16 വരെ അസി. വികാരി ജനറലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: