ജയ്പൂര്‍: ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്തിയ എട്ട് ലഷ്കര്‍ ഇ തൊയ്ബ ഭീകരരെ ജീവപര്യന്തം തടവിന് വിധിച്ചു. ജയ്പൂര്‍ അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. എട്ടുപേരില്‍ മൂന്നുപേര്‍ പാക്കിസ്ഥാനികളാണ്.
സെക്ഷന്‍ 13, 18, 18 ബി, 23 എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഭീകരര്‍ക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. രണ്ടു മുതല്‍ മൂന്നു ലക്ഷം രൂപ വരെ ഇവരില്‍ നിന്നും പിഴ ഈടാക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
പ്രതികളെ കോടതിയില്‍ നിന്ന് ജയ്പൂര്‍ ജയിലിലേക്ക് മാറ്റി. എട്ടുപേരേയും വിവിധ ജെയിലുകളിലായാണ് പാര്‍പ്പിച്ചിരിക്കുന്നത്. രഹസ്യ ഭാഷയിലാണ് ഇവര്‍ തമ്മില്‍ സംസാരിക്കുന്നതെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ മഹാവീര്‍ ജിന്‍ഡാല്‍ കോടതിയെ അറിയിച്ചു.
2011 കാലയളവിലാണ് എട്ടു ഭീകരരേയും രാജസ്ഥാന് എടിഎസ് അറസ്റ്റ് ചെയ്തത്. പാക്കിസ്ഥാന് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ലഷ്കര്‍ കമാന്ഡറില് നിന്ന് ഇന്ത്യയിലേക്കുള്ള ഫോണ്‍ സംഭാഷണങ്ങള്‍ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് രാജസ്ഥാന് എടിഎസിന് ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് എട്ടംഗ സംഘത്തെ പിടികൂടിയത്.
അസ്ഗര്‍ അലി, ഷഹീദ് ഇഖ്ബാല്‍, ഷക്കര്‍ ഉള്ള എന്നിവര്‍ പാക് പൗരന്മാരാണ്. പവന് പുരി, അരുണ്‍ ജെയിന്, ബാബു എന്നി വിളിപ്പേരുള്ള നിഷചന്ദ് അലി, കബില്‍, ഹാഫിസ് അബ്ദുള്‍ എന്നിവരാണ് മറ്റു പ്രതികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: