കൊച്ചി: ലോകബാങ്ക് പദ്ധതി പ്രകാരം ചുഴലിക്കാറ്റ് ലഘൂകരണ പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് പദ്ധതി റിപ്പോര്‍ട്ടു പോലും തയാറാക്കിയിട്ടില്ല. ലോകബാങ്കിന് ഇതില്‍ അസംതൃപ്തി. ലോകബാങ്ക് ഈ പ്രവര്‍ത്തനത്തിന് നല്കുന്ന ധനസഹായ പദ്ധതിയുടെ വിലയിരുത്തലില്‍ കേരളം വരെ പിന്നില്‍. തുടര്‍സഹായം തടസപ്പെട്ടേക്കാം.
അടുത്ത വര്‍ഷത്തോടെ ഉദ്ദിഷ്ട ലക്ഷ്യം കണ്ടില്ലെങ്കില്‍ 2021-ല്‍ പൂര്‍ത്തിയാക്കേണ്ട പദ്ധതിക്ക് സഹായം മുടങ്ങും. കേരളം ഇതുവരെ പദ്ധതി തയറാക്കുകപോലും ചെയ്തിട്ടില്ല.
കേന്ദ്ര സര്‍ക്കാരിന്റെ ദേശീയ ചുഴലിക്കാറ്റ് അപായ ലഘൂകരണ പദ്ധതി കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ മേല്‍നോട്ടത്തിലാണ്. ദേശീയ ദുരന്തനിവാരണ അതോറിറ്റി തീരദേശ സംസ്ഥാനങ്ങളെ പങ്കെടുപ്പിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
ഏഴുവര്‍ഷം മുമ്പാണ് പദ്ധതി തുടങ്ങിയത്. അതിന്റെ രണ്ടാം ഘട്ടം 2361 കോടി രൂപ ചെലവിലാണ്. 1881 കോടി രൂപയാണ് ലോകബാങ്ക് സഹായം നല്‍കുന്നത്. ഈ ഘട്ടത്തിലാണ് കേരളവും മഹാരാഷ്ട്രയും മറ്റും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: