ന്യൂദല്‍ഹി: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേത്യത്വത്തിലുള്ളതാണ് യഥാര്‍ത്ഥ ജനതാദള്‍ എന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്. കൂടാതെ ജനതാദളി (യു)ന്റെ ഔദ്യോഗിക ചിഹ്നമായ അസ്ത്രം ഉപയോഗിക്കാനുള്ള അവകാശവും നിതീഷ് കുമാര്‍ പക്ഷത്തിനാണെന്ന് കമ്മീഷന് വ്യക്തമാക്കി. ശരത് യാദവ് പക്ഷത്തിന് കനത്ത തിരിച്ചടിയാണ് തീരുമാനം.
ജെഡിയു വര്‍ക്കിങ് പ്രസിഡന്റ് ഛോട്ടുഭായ് വാസവ പാര്‍ട്ടിക്കുമേല്‍ അവകാശം ഉന്നയിച്ച് നല്കിയ പരാതിയിലാണ് കമ്മീഷന് തീരുമാനമെടുത്തത്. ഔദ്യോഗിക ചിഹ്നം ഉപയോഗിക്കാനുള്ള അവകാശം തങ്ങള്‍ക്ക് വേണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: