കൊച്ചി: പെന്ഷന് പദ്ധതിയുടെ നിയമാവലിയില്‍ നിഷ്കര്‍ഷിക്കുന്നതു പ്രകാരം മരണപ്പെട്ട പത്രപ്രവര്‍ത്തകരുടെ ആശ്രിതര്‍ക്കുള്ള പെന്ഷന് മരണപ്പെട്ടയാള്‍ വാങ്ങിക്കൊണ്ടിരുന്ന തുകയുടെ പകുതിയാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് സീനിയര്‍ ജേണലിസ്റ്റ്സ് ഫോറം സംസ്ഥാന കമ്മിറ്റി യോഗം മുഖ്യമന്ത്രി പിണറായി വിജയനോടഭ്യര്ഥിച്ചു.
പെന്ഷന് തുക 4500 രൂപയായിരുന്നപ്പോഴേതിന്റെ പകുതിയാണ് ആശ്രിതര്‍ക്ക് ഇപ്പോള്‍ ലഭിച്ചു
കൊണ്ടിരിക്കുന്നത്. 8000 രൂപ വാങ്ങിക്കൊണ്ടിരിക്കെ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക്
4000 രൂപ ഉറപ്പുവരുത്തേണ്ടതാണ്.യോഗത്തില്‍ പ്രസിഡന്റ് നടുവട്ടം സത്യശീലന് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ. മാധവന് പ്രവര്‍ത്തന റിപ്പോര്‍ട്ടവതരിപ്പിച്ചു.
ഹരിദാസന് പാലയില്‍, വി. പ്രതാപചന്ദ്രന്, കെ.പി. വിജയകുമാര്‍, എസ്. സുധീശന്‍, അലക്സാണ്ടര്‍ സാം, കെ.ജി. മത്തായി, ജെയിംസ് പന്തക്കല്‍, സി.എം. അലിയാര്, പൂവത്തിങ്കല്‍ ബാലചന്ദ്രന്, പട്ടത്താനം ശ്രീകണ്ഠന്, തേക്കിന്‍കാട് ജോസഫ്, എം. ബാലഗോപാലന്, ക്രിസ് തോമസ്, കോട്ടക്കല്‍ ബാലകൃഷ്ണന്, സിദ്ധാര്ഥന് പരുത്തിക്കാട്, ശശിധരന് കണ്ടത്തില്‍, കല്ലട ഷണ്മുഖന്, പി. കരുണന്, എം.വി. രവീന്ദ്രന്, പഴയിടം മുരളി, ടി. ബേബിജോണ്‍, ചെറിയാന് സഖറിയ, കെ.പി. ആന്റണി, എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: