തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിച്ച കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യരുടെ പ്രസ്താവന കോണ്‍ഗ്രസിന്റെ സവര്‍ണാധിപത്യ മനോഭാവത്തിന്റെ തെളിവാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്.
നെഹ്റു കുടുംബത്തിന് വെളിയില്‍ നിന്നുള്ള ആള് പ്രധാനമന്ത്രി ആയത് അംഗീകരിക്കാന്‍ ഇപ്പോഴും കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ല. പ്രധാനമന്ത്രി സ്ഥാനം നെഹ്റു കുടുംബത്തിന്റെ കുത്തകയാണെന്ന ചിന്തയാണ് കോണ്‍ഗ്രസിന്.
പാവങ്ങള്‍ക്കും പിന്നാക്കക്കാര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്നത് നീച പ്രവര്‍ത്തനമായാണ് കോണ്‍ഗ്രസ് കരുതുന്നത്. അതു കൊണ്ടാണ് പിന്നാക്കക്കാരനായ പ്രധാനമന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്നത്. പാവപ്പെട്ടവരുടെ ഉന്നമനം ലക്ഷ്യമാക്കിയുള്ള മോദിയുടെ പ്രവര്‍ത്തനം കോണ്‍ഗ്രസിനെ അസ്വസ്ഥപ്പെടുത്തുകയാണ്.
വികസന കാര്യങ്ങള്‍ ചര്‍ച്ചയാക്കാന്‍ കോണ്‍ഗ്രസിന് താത്പര്യം ഇല്ലാത്തതുകൊണ്ടാണ് തരംതാണ പ്രസ്താവന നടത്തുന്നത്. മണി ശങ്കര്‍ അയ്യരെ നിലയ്ക്ക് നിര്‍ത്തുന്നതിന് പകരം ബിജെപിയെ കുറ്റപ്പെടുത്തുകയാണ് രാഹുല്‍ ഗാന്ധി. രാഹുലിന്റെ അനുമതിയോടെയാണ് ഈ പ്രസ്താവന എന്ന് ഇതോടെ തെളിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
രാഹുല്‍ഗാന്ധിയുടെ കോണ്‍ഗ്രസ്സ് അദ്ധ്യക്ഷ സ്ഥാനാരോഹണം ഔറംഗസേബ് രാജാവിന്റെ തുടര്‍ച്ചയാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്ക്ക് മറുപടിയായാണ് മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് മണിശങ്കര്‍ അയ്യര്‍ വിവാദപരാമര്‍ശം നടത്തിയത്. ആ മനുഷന് കീഴാളനാണെന്നും അദ്ദേഹത്തിന് സംസ്കാരമില്ല എന്നുമായിരുന്നു വ്യക്തിഹത്യ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: