തലശ്ശേരി: ദീര്‍ഘകാലമായി കെട്ടിക്കിടക്കുന്ന കേസുകളില്‍ തീര്‍പ്പുണ്ടാക്കാന്‍ നാളെ ജില്ലയിലെ തലശ്ശേരി, കൂത്തുപറമ്പ്, കണ്ണുര്‍, തളിപറമ്പ്, പയ്യന്നൂര്‍ കോടതികളുടെ പരിസരത്ത് ലോക് അദാലത്ത് നടത്തുന്നതാണെന്നും ഇതിനായുള്ള മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായതായും ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി ചെയര്മാന് കൂടിയായ ജില്ലാ ജഡ്ജ് ആര്.രഘുപത്ര സമ്മേളനത്തില്‍ പറഞ്ഞു. തലശ്ശേരി കോടതി പരിസരത്ത് 18 ഉം കൂത്തുപറമ്പ് കോടതി പരിസരത്ത് 6 ഉം കണ്ണുര്‍ കോടതി പരിസരത്ത് 6 ഉം തളിപറമ്പ് കോടതി പരിസരത്ത് 4 ഉം പയ്യന്നൂര്‍ കോടതി പരിസരത്ത് 4 ഉം ബൂത്തുകള്‍ അദാലത്തിനായി ഒരുക്കിയിട്ടുണ്ട്. വിവിധ കോടതികളില്‍ നിലവിലുള്ള സിവില്‍, ക്രിമിനല്‍ കേസുകള്‍ക്ക് പുറമെ ഇന്‍ഷൂറന്‍സ്, ബാങ്ക്, തൊഴില്‍ തര്‍ക്കങ്ങള്‍, വസ്തു രജിസ്ട്രേഷന്, ഇലക്ടിസിറ്റി, ഉള്‍പെടെ 8189 കേസുകള്‍ അദാലത്തില്‍ പരിഗണിക്കും. കൂടാതെ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി മുന്‍പാകെ ഫയല്‍ ചെയ്ത ടെലഫോണ്‍, ബാങ്ക്, അതിര്‍ത്തി തര്‍ക്കങ്ങള്‍, കുടു:ബ സംബന്ധമായ തര്‍ക്കങ്ങളിലുള്ള പരാതികളും പരിഗണിക്കും കോടതികളില്‍ നിന്ന് അറിയിപ്പ് കിട്ടിയവരും നോട്ടീസ് ലഭിച്ചവരും നാളെ രാവിലെ 9.30ന് അതത് കോടതികളില്‍ എത്തണമെന്ന് ചെയര്മാന് അറിയിച്ചു.
ദേശിയ നിയമസേവന അതോറിറ്റിയുടെ നിര്‍ദ്ദേശപ്രകാരം സംസ്ഥാന നിയമ സേവന അതോറിറ്റികളുടെ മേല്‍നോട്ടത്തിലാണ് ലോക് അദാലത്ത് സംഘടിപ്പിക്കുന്നത്. അഭിഭാഷകര്‍, കോടതി ജീവനക്കാര്‍, സര്‍ക്കാര്‍ പ്ലീഡര്‍മാര്‍, പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍, പോലീസ് ഉദ്യോഗസ്ഥര്‍, പാരാലീഗല്‍ വളണ്ടിയര്‍മാര്‍, അഭിഭാഷക ഗുമസ്ഥന്മാര് തുടങ്ങിയവരുടെ സഹകരണവും അദാലത്തിനുണ്ട്.
വാര്‍ത്താ സമ്മേളനത്തില്‍ തലശ്ശേരി താലൂക്ക് ലീഗല്‍ സര്‍വ്വീസസ് കമ്മിറ്റി ചെയര്മാന് കെ.ബൈജു നാഥ്, തളിപ്പറമ്പ് താലൂക്ക് ലീഗല്‍ സര്‍വ്വീസസ് കമ്മറ്റി ചെയര്മാന് ആര്.ടി.പ്രകാശ്, ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് ആര്.എല്‍. ബൈജു., ബാര്‍ അസോസിയേഷന് പ്രസിഡണ്ട് വി.എം.സരേഷ് കുമാര്‍, സെക്രട്ടറി കെ.അജിത്ത് കുമാര്‍, ജില്ലാ ഗവ.പ്ലീഡര്‍ ബി.പി.ശശീന്ദ്രന്, അഡ്വ.ക്ലര്‍ക്ക്സ് അസോസിയേഷന് പ്രസിഡണ്ട് എ.രവി, ഡി.എല്‍.എസ്.എ.സെക്രട്ടറി സി.സുരേഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: