ബ്യൂനസ് അയേഴ്സ്: അര്‍ജന്റീനയെ വമ്പന്‍ രാജ്യാന്തര ടൂര്‍ണമെന്റില്‍ കിരീടമണിയിക്കാന്‍ തനിക്ക് ലഭിക്കുന്ന അവസാന അവസരമാകും അടുത്ത വര്‍ഷത്തെ ലോകകപ്പ് ഫുട്ബോളെന്ന് സ്റ്റാര്‍ സ്ട്രൈക്കര്‍ ലയണല്‍ മെസി.
ബാഴ്സലോണയുടെ മുന്നേറ്റ നിരക്കാരനായ മെസിക്ക് ഇതു വരെ ലോകകപ്പ്, കോപ്പ അമേരിക്ക തുടങ്ങിയവയുള്പ്പെടെയുളള് വമ്പന്‍ ടൂര്‍ണമെന്റുകളില്‍ അര്‍ജന്റീനയ്ക്ക് കിരീടം നേടിക്കൊടുക്കാനായിട്ടില്ല.
മെസിയുള്‍പ്പെട്ട അര്‍ജന്റീന 2014 ലെ ലോകകപ്പ് ഫൈനലില്‍ തോറ്റു. 2015, 2016 വര്‍ഷങ്ങളിലെ കോപ്പ അമേരിക്ക ഫൈനലുകളിലും അര്‍ജന്റീന പരാജയം ഏറ്റുവാങ്ങി.
ഇത്് അവസാന അവസരമാണ്.ലോകകപ്പില്‍ പ്രകടനം മോശമായാല്‍ നിലവിലെ ദേശീയ ടീം തന്നെ അപ്രത്യക്ഷമാകും. വര്‍ഷങ്ങളായി ടീമില്‍ കളിക്കുന്ന തങ്ങള്‍ക്ക് ഇത്തവണ കിരീടം നേടാനായില്ലെങ്കില്‍ ടീമില്‍ തുടരുക ദുഷ്കരമാകുമെന്ന് മെസി വ്യക്തമാക്കി.
അവസാന മത്സരത്തില്‍ ഇക്വഡോറിനെ തോല്‍പ്പിച്ചാണ് അര്‍ജന്റീന റഷ്യയില്‍ അടുത്ത വര്‍ഷം നടക്കുന്ന ലോകകപ്പിന് യോഗ്യത നേടിയത്. ഒക്ടോബറില്‍ ക്വിറ്റോയില്‍ നടന്ന പോരാട്ടത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് അര്‍ജന്റീന ഇക്വഡോറിനെ തോല്‍പ്പിച്ചത്.ലോകകപ്പില്‍ ഏറ്റവും ശക്തമായ ഗ്രൂപ്പുകളിലൊന്നിലാണ് അര്‍ജന്റീന മത്സരിക്കുന്നത്.ഐസ് ലന്‍ഡ്, ക്രൊയേഷ്യ, നൈജീരിയ എന്നിവര്‍ക്കൊപ്പമാണ് അവര്‍ മത്സരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: