ദുബായ്: ശ്രീലങ്കക്കെതിരായ പരമ്പരയിലെ മികച്ച പ്രകടനത്തില്‍ ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിക്ക് ടെസ്റ്റ് ബാറ്റ്സ്മാന്മാരുടെ റാങ്കിങ്ങില്‍ സ്ഥാനക്കയറ്റം. മൂന്ന് സ്ഥാനം മുന്നോട്ടു കയറിയ കോഹ് ലി പുതിയ റാങ്കങ്ങില്‍ രണ്ടാം സ്ഥാനത്തെത്തി.
ശ്രീലങ്കക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഇരട്ട സെഞ്ചുറിയും പിന്നീട് അര്‍ധ സെഞ്ചുറിയും കുറിച്ച കോഹ് ലി പരമ്പരയിലാലെ 610 റണ്‍സ് നേടി.
ഓസ്ട്രേലിയന്‍ നായകന് സ്റ്റീവ് സ്മിത്താണ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത്. സ്മിത്തിന് 938 പോയിന്റുണ്ട്. കോഹ് ലിക്ക് 893 പോയിന്റാണുള്ളത്. ദക്ഷിണാഫ്രിക്കക്കെതിരെ അടുത്ത വര്‍ഷം നടക്കുന്ന പരമ്പരയില്‍ മികവ് നിലനിര്‍ത്തിയാല്‍ കോഹ് ലിക്ക് സ്മിത്തിനെ പിന്തള്ളി ഒന്നാം സ്ഥാനത്തെത്താനകും.നിലിവില്‍ ഏകദിന, ട്വന്റി 20 ബാറ്റ്സ്മാന്മാരുടെ റാങ്കിങ്ങില്‍ കോഹ് ലി ഒന്നാം സ്ഥാനത്ത് തുടരുകയാണ്.
ടെസ്റ്റ്, ഏകദിനം , ട്വന്റി 20 ഈ മൂന്ന് ഇനങ്ങളിലും ഒരേ സമയം ഒന്നാം സ്ഥാനത്തെത്തിയ ഏക ബാറ്റ്സ്മാന് ഓസ്ട്രേലിയയുടെ മുന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിങ്ങാണ്. 2005- 06 സീസണില്‍ ഡിസംബര്‍ – ജനുവരി മാസങ്ങളിലാണ് പോണ്ടിങ്ങ് മൂന്ന് ഇനങ്ങളിലും ഒന്നാം റാങ്കിലെത്തിയത്.
പുതിയ റാങ്കിങ്ങില്‍ ചേതേശ്വര്‍ പൂജാര രണ്ടാം സ്ഥാനത്ത് നിന്ന്് നാലാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. അതേസമയം മുരളി വിജയ് 25-ാം സ്ഥാനത്തേയ്ക്കും രോഹിത് ശര്‍മ നാല്‍പ്പതാം സ്ഥാനത്തേയ്ക്കും ഉയര്‍ന്നു.
ബൗളര്‍മാരുടെ റാങ്കിങ്ങില്‍ രവീന്ദ്ര ജഡേജ മൂന്നാം സ്ഥാനത്തേയക്ക് പിന്തള്ളപ്പെട്ടു. അതേസമയം ആര് അശ്വിന് നാലാം സ്ഥാനം നിലനിര്‍ത്തി. ഓള് റൗണ്ടര്‍മാരുടെ റാങ്കില്‍ ജഡേജ രണ്ടാം സ്ഥാനവും അശ്വിന് നാലാം സ്ഥാനവും കരസ്ഥമാക്കി.
ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ദിനേശ് ചണ്ഡിമല്‍ എട്ട് സ്ഥാനം മുന്നോട്ട് കയറി ഒമ്പതാം സ്ഥാനത്തെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: