കല്‍പ്പറ്റ: കേരള വെറ്ററിനറി സര്‍വകലാശാലയില്‍ റാങ്ക്ലിസ്റ്റ് അട്ടിമറിച്ച് അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തിന് നീക്കം. ന്യൂട്രിഷന്‍, ലൈവ്സ്റ്റോക്ക് പ്രൊഡക്ഷന്‍ മാനേജ്മെന്റ്, ജനറ്റിക്സ് എന്നീ വകുപ്പുകളിലാണ് ഇത്തരം നിയമനം നടത്തുന്നത്. ഈ വകുപ്പുകളില്‍ വിജ്ഞാപനം ചെയ്ത മുഴുവന്‍ ഒഴിവുകളും നികത്തിയിരുന്നു.
സംവരണം ചെയ്ത തസ്തികള്‍ ഇതുവരെ നികത്തിയിട്ടില്ല. സംവരണ തസ്തികള്‍ ഒഴിഞ്ഞു കിടക്കുമ്പോഴാണ് ഇല്ലാത്ത തസ്തികകളില്‍ നിയമനത്തിന് നീക്കം. കഴിഞ്ഞ കോണ്‍ഗ്രസ് ഭരണസമിതിയിലെ ഒരംഗത്തിന്റെ സ്വാധീനമാണത്രെ ഇതിന് പിന്നില്‍. ഇതേ തുടര്‍ന്ന് സര്‍വകലാശാല രജിസ്ട്രാര്‍ അധ്യാപകരുടെ നിയമന ഉത്തരവിറക്കുമെന്നാണ്സൂചന.
നിയമപ്രകാരം സംവരണ തസ്തികകളിലേക്ക് പ്രത്യേക വിജ്ഞാപനം നടത്തേണ്ടതുണ്ട്. എന്നാല്‍ സര്‍വകലാശാല ഇതുവരെ ഒരു നടപടിയും എടുത്തിട്ടില്ല. ജനറ്റിക് വകുപ്പില്‍ നിലവില്‍ ഒഴിവുമില്ല. ഈ വകുപ്പില്‍ മാത്രം 22 പേര് ജോലി ചെയ്യുന്നുണ്ട്. ന്യൂട്രിഷന്‍, ലൈവ്സ്റ്റോക്ക് വകുപ്പുകളില്‍ ആവശ്യത്തിലധികം അധ്യാപകരുണ്ട്. 2017 സപ്തംബറില്‍ സംവരണം അട്ടിമറിച്ച് വിജ്ഞാന വ്യാപനവിഭാഗത്തില്‍ ഒരു അധ്യാപകനെ നിയമിച്ചിരുന്നു.
സംവരണതത്വങ്ങള്‍ അട്ടിമറിച്ച് കേരളസര്‍വകലാശാലയില്‍ നടന്ന അസി. പ്രൊഫസര്‍ നിയമനം പുറത്തുവരുമ്പോളാണ് വെറ്ററിനറി സര്‍വകലാശാലയിലും ഇതേ നീക്കമെന്നത് ശ്രദ്ധേയമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: