കോഴിക്കോട്: കേരളത്തിലും സലഫികള്‍ സുരക്ഷാ ഭീഷണിയുയര്‍ത്തുകയാണെന്ന് സമസ്ത കേരള സുന്നി യുവ ജനസംഘം. ഇവര്‍ അസഹിഷ്ണുതയുടെയും തീവ്രവാദപ്രവര്‍ത്തനങ്ങളുടെയും സന്ദേശമാണ് പ്രചരിപ്പിക്കുന്നതെന്ന് എസ്വൈഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് സയ്യിദ് ത്വാഹ സഖാഫി കുറ്റ്യാടി പറഞ്ഞു.
കൊടുങ്ങല്ലൂരിലെ കബറിടം തകര്‍ത്തത് ആഗോള സലഫി ഭീകരതയുടെ ഭാഗമായാണ്. വഴിക്കടവ് നാടുകാണിയിലെ മഖ്ബറ തകര്‍ത്തപ്പോള്‍ പോലീസ് പിടികൂടിയതും സലഫികളെയാണ്. കേരളത്തില്‍ നിന്ന് ഐഎസ് റിക്രൂട്മെന്റ് നടത്തുന്നതും സിറിയയിലേക്ക് പലായനം ചെയ്തവരും സലഫി സംഘങ്ങളാണ്. യുവാക്കളെ തീവ്രവാദികളാക്കി മാറ്റുന്ന സലഫി-ഇഖ്വാന് ചിന്തകള്‍ക്കെതിരെ എസ്വൈഎസ് ബോധവല്‍ക്കരണം നടത്തും.
വിവിധ സലഫി ധാരകളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് കേരളത്തില്‍ മുജാഹിദുകള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. മുജാഹിദ് തീവ്രവാദ പ്രവര്‍ത്തനത്തിനെതിരെ എറണാകുളത്ത് ഡിസംബര്‍ ഇരുപത്തിയേഴിന് സെമിനാര്‍ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: