ന്യൂദല്‍ഹി: ഇസ്രായേല്‍ തലസ്ഥാനമായി ജറുസലേമിനെ അംഗീകരിച്ച യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിലപാടിനെ പിന്തുണയ്ക്കില്ലെന്ന് ഇന്ത്യ. പാലസ്തീനിന്റെ കാര്യത്തില്‍ ആരുടെയും സമ്മര്‍ദത്തിനു വഴങ്ങാത്ത ഉറച്ച നിലപാടുണ്ടെന്നും ഇന്ത്യ വ്യക്തമാക്കി.
പാലസ്തീന് വിഷത്തില്‍ ഇന്ത്യയ്ക്ക് ഉറച്ചതും സ്വതന്ത്രവുമായ നിലപാടുണ്ട്. നമ്മുടെ വീക്ഷണങ്ങളും നയങ്ങളും അടിസ്ഥാനമാക്കിയുള്ളതാണത്. അതില്‍ മൂന്നാം കക്ഷിക്ക് സ്ഥാനമില്ല, വിദേശ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ടെല്‍ അവീവിനു പകരം ജറുസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി ട്രംപ് അംഗീകരിച്ചത്. ടെല്‍ അവീവിലെ യുഎസ് എംബസി ജറുസലേമിലേക്ക് മാറ്റുമെന്നും ട്രംപ് പ്രഖ്യാപിച്ചു. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, പാലസ്തീന് പ്രസിഡന്റ് മഹമൂദ് അബ്ബാസ് എന്നിവരെ ഫോണില്‍ വിളിച്ച് പ്രസിഡന്റ് വിവരമറിയിച്ചുവെന്നും യുഎസ് വിദേശ മന്ത്രാലയം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: