മഞ്ചേരി: ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള മാവോയിസ്റ്റ് നേതാവ് നൊണ്ടി മഹാലിംഗത്തിന്റെ റിമാന്റ് കാലാവധി മഞ്ചേരി യു എ പി എ സ്പെഷ്യല്‍ കോടതി 2018 ജനുവരി ആറു വരെ നീട്ടി. ആയുധം കൈവശം വെച്ചും ലഘുലേഖകള്‍ വിതരണം ചെയ്തും ഭരണകൂടത്തിനെതിരെ ആദിവാസികള്‍ക്കിടയില്‍ സായുധവിപ്ലവത്തിന് ആഹ്വാനം ചെയ്തുവെന്നാണ് ഇയാള്‍ക്കെതിരെ മഞ്ചേരി കോടതിയിലുള്ള കേസ്. ജാമ്യാപേക്ഷ പരിഗണിച്ച ഇന്നലെ മഹാലിംഗത്തെ കോടതിയില്‍ ഹാജരാക്കിയിരുന്നില്ല.
പൂക്കോട്ടുംപാടം പോലീസെടുത്ത കേസിലാണ് തമിഴ്നാട് തേനി ബോടി ദേവാരം മീനാക്ഷിപുരം മേട്ടുപ്പട്ടി കൊഴയണ്ടയില് മകന് നൊണ്ടി മഹാലിംഗ(59)ത്തെ റിമാന്റ് ചെയ്തത്. 2015 ഫെബ്രുവരി മൂന്നിന് രാത്രി എട്ടിന് കരുളായി നെടുങ്കയം താളിപ്പുഴ ആദിവാസി കോളനിയില്‍ മഹാലിംഗത്തിന്റെ നേതൃത്വത്തില്‍ സ്ത്രീ അടക്കം അഞ്ചുപേര്‍ പട്ടാള വേഷത്തിലെത്തി കോളനി നിവാസികളോട് സര്‍ക്കാരിനെതിരെ സായുധ വിപ്ലവം നടത്താന്‍ ആഹ്വാനം ചെയ്തുവെന്നാണ് കേസ്. 2016 ജൂലൈ 21ന് തമിഴ്നാട് കാഞ്ചിപുരം ജില്ലയിലെ പടപ്പായിയില്‍ ജില്ലാ ക്യു ബ്രാഞ്ച് സിഐഡിയാണ് മഹാലിംഗത്തെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: