ന്യൂദല്‍ഹി: ആധാര്‍ ഇല്ലാത്തവര്‍ക്ക് പുതിയ ആധാര്‍ കാര്‍ഡ് എടുക്കുന്നതിനും വിവിധ സാമൂഹ്യ പദ്ധതികളുമായി ബന്ധിപ്പിക്കുന്നതിനും മാര്‍ച്ച് 31 വരെ സമയം അനുവദിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. നിലവില്‍ ആധാര്‍ കാര്‍ഡുകള്‍ ലഭിച്ചവര്‍ ഡിസംബര്‍ 31ന് മുന്‍പ് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കണം. മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി ഫെബ്രുവരി ആറ് ആണെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.
ആധാറിന്റെ ഭരണഘടനാ സാധുത സംബന്ധിച്ച ഹര്‍ജിയില്‍ ഇടക്കാല ഉത്തരവിറക്കണമെന്ന ആവശ്യം അടുത്ത ആഴ്ച സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് പരിഗണിക്കും. കേസ് ഇന്നലെ പരിഗണിച്ചപ്പോഴാണ് ഇനിയും ആധാര്‍ ലഭിക്കാത്തവര്‍ക്ക് മാര്‍ച്ച് അവസാനം വരെ സാവകാശം നല്‍കുമെന്ന് കേന്ദ്രം വ്യക്തമാക്കിയത്. ബാങ്ക് അക്കൗണ്ട് അടക്കം 139 സേവനങ്ങള്‍ക്കും പദ്ധതികള്‍ക്കുമാണ് സാവകാശം ലഭിക്കുക.
സമയപരിധി നീട്ടിക്കൊണ്ടുള്ള ഉത്തരവ് ഇന്ന് പുറത്തിറങ്ങുമെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ കോടതിയെ അറിയിച്ചു.
നിലവില്‍ ആധാര്‍ ഉള്ളവര്‍ക്കും മാര്‍ച്ച് 31 വരെ സമയം നീട്ടി നല്‍കണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം അടുത്തയാഴ്ച ഭരണഘടനാ ബെഞ്ച് പരിഗണിക്കും. പ്രധാനപ്പെട്ട ഹര്ജികൡലെ വാദം എപ്പോള്‍ ആരംഭിക്കണമെന്ന കാര്യവും ബെഞ്ച് തീരുമാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: