ഷിംല: ഹിമാചല്‍പ്രദേശിലെ ഷിംലയില്‍നിന്നു ജയില്‍ ചാടിയ മൂന്നു വിചാരണ തടവുകാരില്‍ ഒരാള്‍ പിടിയില്‍. ബലാത്സംഗക്കേസിലെ പ്രതിയായ പ്രേം ബഹന്ദൂറാണ് പിടിയിലായത്.
സോളന്‍ ജില്ലയിലെ സയാരി വനമേഖലയില്‍നിന്നും വ്യാഴാഴ്ച രാത്രിയാണ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ ബുധനാഴ്ച മോഡല്‍ സെന്‍ട്രല്‍ ജയിലില്‍നിന്നുമാണ് ഇവര്‍ രക്ഷപ്പെട്ടത്.
പ്രേമിനോപ്പം ജയില്‍ ചാടിയ ലീല ദാര്‍, പ്രതാപ് സിംഗ് എന്നിവര്‍ക്കായുള്ള അന്വേഷണം നടന്നുവരികയാണെന്നും ഇവരെ ഉടന്‍ പിടികൂടുമെന്നും ഡിജിപി സോമീഷ് ഗോയല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: