കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ സിപിഎം പ്രവര്‍ത്തകയെ കൂട്ടബലാത്സംഗംചെയ്ത് കൊന്നു. ദക്ഷിണ ദിനാജ്പുര്‍ ജില്ലയിലെ ലോഹാഗിലാണ് സംഭവം. ഭര്‍ത്താവ് കേരളത്തില്‍ ജോലി ചെയ്യുന്നതിനാല്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന നാല്‍പ്പത്തിരണ്ടുകാരിയെയാണ് ക്രൂരബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്.
തൃണമൂലിന്റെ സജീവപ്രവര്‍ത്തകരായ അമല്‍ സര്‍ക്കാര്‍, പരിമള്‍ സര്‍ക്കാര്‍ എന്നിവരാണ് സംഭവത്തിന് പിന്നിലെന്ന് നാട്ടുകാര്‍ പറഞ്ഞു. പ്രതിഷേധത്തെ തുടര്‍ന്ന് അമല്‍ സര്‍ക്കാരിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പരിമള്‍ സര്‍ക്കാര്‍ ഒളിവില്‍ പോയിരിക്കുകയാണ്.
തൃണമൂല്‍ അധികാരത്തിലെത്തിയശേഷം സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ ആക്രമണവും പീഡനവും വര്‍ധിക്കുകയാണ്. ദക്ഷിണ ദിനാജ്പുര്‍ ജില്ലയില്‍മാത്രം 11 സ്ത്രീകള്‍ പീഡനത്തിനുശേഷം കൊല്ലപ്പെട്ടെന്ന് മഹിളാ അസോ. ജില്ലാ സെക്രട്ടറി മാഗദാലിനാ മുര്‍മു പറഞ്ഞു. ഇവരില്‍ പകുതിയും ആദിവാസി വിഭാഗത്തില്‍പ്പെട്ടവരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: