ന്യൂദല്‍ഹി: വിവാഹം എന്നത് സ്ത്രീ പുരുഷന് സ്വയം പണയം വെക്കുന്ന പ്രവൃത്തിയല്ലെന്ന് സുപ്രിംകോടതി. വിവാഹം സ്ത്രീയുടെ അവകാശങ്ങള്‍ തടയാനുള്ള ചടങ്ങല്ലെന്നും സുപ്രിംകോടതി വ്യക്തമാക്കി.
വിവാഹശേഷം സ്ത്രീയുടെ മതവിശ്വാസം ഭര്‍ത്താവിന്റേതുമായി ലയിച്ചുചേരുമെന്ന ബോംബെ ഹൈക്കോടതിയുടെ വിധി റദ്ദ് ചെയ്തുകൊണ്ടായിരുന്നു സുപ്രിംകോടതിയുടെ പ്രസ്താവന.സ്ത്രീ ഭര്‍ത്താവിന്റെ മതവിശ്വാസം പിന്തുടരണമെന്നില്ലെന്നും സ്ത്രീക്ക് സ്വന്തം ഇഷ്ടപ്രകാരം ഏത് വിശ്വാസം പിന്തുടരണമെന്ന് തീരുമാനിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
അന്യമതസ്ഥനെ വിവാഹം കഴിച്ച പാഴ്സി യുവതിയെ രക്ഷിതാക്കളുടെ മരണാനന്തര ചടങ്ങുകളില്‍ നിന്ന് തടയണമെന്നാവശ്യപ്പെട്ട് വല്‍സദ് സൊറോസ്ട്രിയന്‍ ട്രസ്റ്റ് സമര്‍പ്പിച്ച അപേക്ഷയിന്മേലായിരുന്നു സുപ്രിംകോടതി .
പ്രതികരിക്കാൻ ഇവിടെ എഴുതുക: