മുംബൈ: ഓഖി ചുഴലിക്കാറ്റില്‍ മുംബൈ കടല്‍ത്തീരങ്ങളില്‍ അടിഞ്ഞുകൂടിയത് എണ്‍പതിനായിരം കിലോ പ്ലാസ്റ്റിക് മാലിന്യങ്ങള്‍. പുഴയിലും കടലിലുമൊക്കെയായി വലച്ചെറിഞ്ഞ മാലിന്യങ്ങളാണ് ശക്തമായ തിരമാലകള്‍ കരയിലെത്തിച്ചിരിക്കുന്നത്.
പ്ലാസ്റ്റിക് കവറുകള്‍, ചെരുപ്പുകള്‍, കയര്‍, തുണി തുടങ്ങി കടലിലെറിഞ്ഞ മാലിന്യങ്ങള്‍ മുഴുവന്‍ വെര്‍സോവ, ജൂഹു ബീച്ചുകളിലായും മറൈന്‍ ഡ്രൈവ്, നരിമാന് പോയിന്റ്, മര്‍വ എന്നിവടങ്ങളിലായും അടിഞ്ഞിട്ടുണ്ട്. 15,000 കിലോ, 10,000 കിലോ മാലിന്യങ്ങളാണ് കണകാക്കിയിരിക്കുന്നത്.
മാലിന്യങ്ങള്‍ ഘട്ടം ഘട്ടമായി നീക്കം ചെയ്യുന്ന പ്രവൃത്തികള്‍ നടന്നു കൊണ്ടിരിക്കുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇതുവരെ 26 ലോഡ് മാലിന്യങ്ങള്‍ നീക്കം ചെയ്തു കഴിഞ്ഞു. മാലിന്യങ്ങള്‍ പൂര്‍ണ്ണമായും നീക്കം ചെയ്യുന്നതിന് നാലഞ്ച് ദിവസങ്ങള്‍ വേണ്ടി വരുമെന്നാണ് മുനിസിപ്പല്‍ കോര്‍പറേഷന്റെ ഖര മാലിന്യ വിഭാഗം കണക്കാക്കുന്നത്.നിരവധി സന്നദ്ധ സംഘടനകളും മാലിന്യം നീക്കംചെയ്യാന്‍ രംഗത്തിറങ്ങിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: