തിരുവനന്തപുരം: സംസ്ഥാനത്ത് നവംബര്‍ 30 വരെ ലോഡ് ഷെഡിങ് നടപ്പാക്കാന്‍ വൈദ്യുതി റെഗുലേറ്ററി കമ്മിഷന് അനുമതി നല്കി. വൈദ്യുതി ലഭ്യത പരിശോധിച്ച ശേഷം തുടര്‍ നടപടി സ്വീകരിക്കും. രാവിലെ ആറിനും ഒമ്പതിനും ഇടയ്ക്കും വൈകുന്നേരം ആറരയ്ക്കും പത്തരയ്ക്കും ഇടയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനാണ് അനുമതി.
കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന കെ.എസ്.ഇ.ബിയുടെ ശുപാര്‍ശ അംഗീകരിച്ചിരുന്നു. ഇതനുസരിച്ച് സംസ്ഥാനത്ത് ഇന്നു മുതല്‍ വൈദ്യുതി നിയന്ത്രണം ആരംഭിച്ചിരുന്നു. 200 യൂണീറ്റിന് മുകളില്‍ വൈദ്യുതി ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കളില്‍ നിന്ന് അധിക ചാര്‍ജ് ഈടാക്കുന്നതു സംബന്ധിച്ച അപേക്ഷ കമ്മിഷന് ഫയലില്‍ സ്വീകരിച്ചു. ഇക്കാര്യം പരിശോധിക്കാന്‍ അടുത്ത മാസം എട്ടിനു കമ്മിഷന് സിറ്റിങ് നടത്തും.
വൈദ്യുതി പ്രതിസന്ധി കണക്കിലെടുത്തും അണക്കെട്ടുകളിലെ ജലനിരപ്പ് കുറഞ്ഞസാഹചര്യവും പരിഗണിച്ചാണ് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. 200 യൂണിറ്റിന് മുകളില്‍ വൈദ്യുതി ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും വ്യാവസായങ്ങള്‍ ഉപയോഗിക്കുന്ന 20 ശതമാനം വൈദ്യുതിക്കും അധികനിരക്ക് ഈടാക്കണമെന്നും ബോര്‍ഡ് ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ ഈ ശുപാര്‍ശ മന്ത്രിസഭ അംഗീകരിച്ചില്ല.
അണക്കെട്ടുകളിലെ ജലനിരപ്പ് കുറഞ്ഞതിനാല്‍ ആഭ്യന്തര ഉത്പാദനം നേരത്തെ തന്നെ പ്രതിസന്ധിയിലായിരുന്നു. ഗ്രാമീണ മേഖലകളില്‍ ചൊവ്വാഴ്ച്ച മുതല്‍ അര മണിക്കൂര്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കെഎസ്ഇബി തീരുമാനിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: