ഗുരുദാസ്പുര്‍: പഞ്ചാബിലെ ഇന്ത്യ-പാക്ക് അതിര്‍ത്തി പ്രദേശമായ ഗുരുദാസ്പൂരില്‍ നിന്നും 55 കിലോ ഹെറോയിന്‍ ബിഎസ്എഫ് പിടിച്ചെടുത്തു.
ഹെറോയിനുമായി വന്ന രണ്ടംഗ സംഘം ബിഎസ്എഫ് ജവാന്മാര്ക്ക് നേരെ നിറയൊഴിച്ച ശേഷം സ്ഥലത്തു നിന്നും രക്ഷപെട്ടു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ബിഎസ്എഫിന്റെ സാന്നിധ്യം മനസിലാക്കിയ മയക്കുമരുന്ന് കടത്തുകാര്‍ ആയുധവും ഹെറോയിനും ഉപേക്ഷിച്ച് രക്ഷപെടുകയായിരുന്നു.
അന്താരാഷ്ട്ര വിപണിയില്‍ കോടികള്‍ വില വരുന്ന മയക്കുമരുന്നാണ് പിടിച്ചെടുത്തിരിക്കുന്നത്. പാക്കിസ്ഥാനില്‍ നിന്ന് അതിര്‍ത്തി വഴി ഇനിയും മയക്കുമരുന്ന് കടത്തുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകളുള്ളതിനാല്‍ ബിഎസ്എഫ് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: