ന്യൂദല്‍ഹി : ഗുജറാത്ത് തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് മണിശങ്കര്‍ അയ്യറും കപില്‍ സിബലും നടത്തിയ പ്രസ്താവനകളുണ്ടാക്കിയ കുഴപ്പത്തില്‍ നിന്ന് തലയൂരാന്‍ കോണ്‍ഗ്രസിന്റെ തീവ്ര ശ്രമം. ഇന്നത്തെ വോട്ടെടുപ്പില്‍ ഇത് വലിയ തിരിച്ചടിയുണ്ടാക്കുമെന്നാണ് പാര്‍ട്ടിയുടെ ആശങ്ക.
പല നേതാക്കളും അയ്യരെയും മറ്റും തള്ളിപ്പറയുകയും തെറ്റായെന്ന് വിലപിക്കുകയും ചെയ്യുന്നത് ഇതില്‍ നിന്ന് തലയൂരിയെടുക്കാനാണ്. അയ്യര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ നികൃഷ്ടന്‍ എന്നര്‍ത്ഥം വരുന്ന ‘നീച്’ എന്നാണ് വിളിച്ചത്. വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് മണിശങ്കര്‍ അയ്യറെ സസ്പെന്‍ഡ് ചെയ്തെങ്കിലും ഇതുണ്ടാക്കിയ കേട് ചില്ലറയല്ല. ഇന്നാണ് ഗുജറാത്തില്‍ ആദ്യ ഘട്ട തെരഞ്ഞെടുപ്പ്.
അയോധ്യ കേസിന്റെ വിചാരണയില്‍ സുന്നി വഖഫ് ബോര്‍ഡിനു വേണ്ടി ഹാജരാവുന്ന കപില്‍ സിബല്‍ വിചാരണ നീട്ടിവെയ്ക്കണമെന്ന് അറിയിച്ചതാണ് പ്രചാരണത്തിന് തിരിച്ചടിയായത്.മോദി തെരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങുന്നത് ചൂണ്ടിക്കാട്ടിയാണ് നീട്ടിെവയ്ക്കാന് ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രസ്താവനകളെ വിമര്‍ശിച്ച് നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. പ്രസ്താവനയെ ശക്തമായി അപലപിക്കുന്നെന്നും നേതാക്കള്‍ വാക്കുകള്‍ തെരഞ്ഞെടുക്കുന്നതില്‍ ജാഗ്രത പാലിക്കണമെന്നും കോണ്‍ഗ്രസ് നേതാവ് ഷീല ദീക്ഷിത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
സോമനാഥ് ക്ഷേത്രം സന്ദര്‍ശിക്കുമ്പോള്‍ സന്ദര്‍ശക ബുക്കിലെ അഹിന്ദു വിഭാഗത്തിന്റെ പേജിലാണ് രാഹുലിന്റെ പേര് എഴുതിയത്.ഇത് വലിയ വിവാദമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: