ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി പാലസ്തീന് സന്ദര്‍ശിക്കുമെന്ന് പാലസ്തീന് അംബാസഡര്‍ അഡ്നാന് അലിഹൈജ. ഇക്കാര്യത്തില്‍ യാതൊരു സങ്കീര്‍ണതയും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ സന്ദര്‍ശനം എന്നാണെന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല. ജെറുസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അംഗീകരിച്ചതിന് പിന്നാലെയാണ് മോദിയുടെ പാലസ്തീന് സന്ദര്‍ശനം സംബന്ധിച്ച് അലിഹൈജ വെളിപ്പെടുത്തുന്നത്. രാജ്യസഭ ടിവിയോടാണ് ഇക്കാര്യം പറഞ്ഞത്.
മോദിയുടെ സന്ദര്‍ശനത്തെക്കുറിച്ച് ആദ്യമായി പറയുന്നത് താനാണെന്നും ഇക്കാര്യം മറ്റാര്‍ക്കും അറിയില്ലെന്നും രാജ്യസഭ ടിവിയില്‍ പാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് പാലസ്തീന് അംബാസഡര്‍ പറഞ്ഞു.
കഴിഞ്ഞ ജൂലൈയില്‍ മോദി ഇസ്രായേല്‍ സന്ദര്‍ശിച്ചിരുന്നു. പാലസ്തീന് സംബന്ധിച്ച് ഇന്ത്യയുടെ നിലപാടുകള്‍ സ്വതന്ത്രവും ഉറച്ചതുമാണെന്നും വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു. ജെറുസലേം സംബന്ധിച്ച് ട്രംപിന്റെ പ്രഖ്യാപനം വന്നതിനെത്തുടര്‍ന്നാണ് ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയത്.
പാലസ്തീന് സംബന്ധിച്ച് ഇന്ത്യക്ക് സ്വന്തമായ നയത്തിന്റെയും രാജ്യതാല്പര്യത്തിന്റെയും അടിസ്ഥാനത്തിലാണ് തീരുമാനമെടുക്കുകയെന്നും മറ്റെതെങ്കിലും മൂന്നാം രാജ്യത്തിന്റെ നിലപാടിനനുസൃതമല്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: