ലണ്ടന്‍: ജാലിയന്‍ വാലാ ബാഗ് കൂട്ടക്കൊലയ്ക്ക് സര്‍ക്കാര്‍ ഔദ്യോഗികമായി ക്ഷമാപണം നടത്തണമെന്ന ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്റെ ആവശ്യം ബ്രീട്ടീഷ് സര്‍ക്കാര്‍ തള്ളി. ചരിത്രത്തിലെ നാണംകെട്ട ഈ സംഭവത്തെ സര്‍ക്കാര്‍ നേരത്തെ തന്നെ അപലപിച്ചിട്ടുണ്ടെന്ന് യുകെ വിദേശകാര്യ മന്ത്രാലയം പത്രക്കുറിപ്പില്‍ അറിയിച്ചു.
ബ്രിട്ടീഷ് ചരിത്രത്തിലെ ഏറ്റവും നാണംകെട്ട സംഭവമാണ് ജാലിയന്‍ വാലാ ബാഗ് കൂട്ടക്കുരുതിയെന്നും അതില്‍ ജീവന് നഷ്ടപ്പെട്ടവര്‍ക്ക് ഞങ്ങള്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നതായും 2013 ല്‍ ജാലിയന്‍ വാലാബാഗ് സന്ദര്‍ശിച്ച മുന്‍ പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ പറഞ്ഞിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം പത്രക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യയുമായുള്ള വ്യാപാര ദൗത്യത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം അമൃത്സറിലെത്തിയപ്പോഴാണ് പാക് വംശജനായ സാദിഖ് ഖാന് ജാലിയന്‍ വാലാ ബാഗ് കൂട്ടക്കുരുതിക്ക് ബ്രിട്ടീഷ് സര്‍ക്കാര്‍ ക്ഷമാപണം നടത്തണമെന്ന് ആവശ്യപ്പെട്ടത്. 1919 ല്‍ നടന്ന ഈ കൂട്ടക്കുരുതിക്ക് നൂറ് വര്‍ഷം പൂര്‍ത്തിയാകുന്ന വേളയില്‍ സര്‍ക്കാര്‍ മാപ്പ് പറയണം. ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും ഭയാനകമായ സംഭവമാണിതെന്നും സാദിഖ് പറഞ്ഞു.
സാദിഖിന്റെ ഈ ആവശ്യത്തിന് പിന്നാലെ ഇന്ത്യന്‍ വംശജനായ ഒരു എംപി ജാലിയന്‍ വാല ബാഗ് കൂട്ടക്കൊലയക്ക് ബ്രീട്ടീഷ് സര്‍ക്കാര്‍ മാപ്പുപറയണമെന്ന് ആവശ്യപ്പെട്ടു. പ്രതിപക്ഷ പാര്‍ട്ടിയായ ലേബര്‍ പാര്‍ട്ടിയുടെ എം പി വീരേന്ദ്ര ശര്‍മ ഈയാവശ്യം ഉന്നയിച്ച് ഈ വര്‍ഷമാദ്യം ബ്രീട്ടീഷ് പാര്‍ലമെന്റ് വെബ്സൈറ്റില്‍ ഒപ്പു ശേഖരണം നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: