കണ്ണൂര്‍: മൂല്ല്യനിര്‍ണ്ണയം നടത്താത്ത ഉത്തരക്കടലാസ് വഴിയരികില്‍ നിന്ന് ലഭിച്ച സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിടുമെന്ന് കണ്ണൂര്‍ സര്‍വ്വകലാശാല വൈസ്ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്. മാനന്തവാടി ഗവണ്മെന്റ് കോളേജിലെ ഇംഗ്ലീഷ് ബിരുദ വിദ്യാര്‍ത്ഥി ടോം കെ. ഷാജിയുടെ ഫിലിം സ്റ്റഡീസിന്റെ ഉത്തരക്കടലാസാണ് സര്‍വ്വകലാശാലയ്ക്ക് പുറത്തുനിന്ന് ലഭിച്ചത്.
2017 മെയിലായിരുന്നു പരീക്ഷ. ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടയാളായതിനാല്‍ സഹായിയെ വെച്ചാണ് പരീക്ഷ എഴുതിയത്. എന്നാല്‍ പ്രൊജക്റ്റ് സമര്‍പ്പിക്കാത്തതിനാല്‍ ടോമിന്റെ പരീക്ഷാ ഫലം സര്‍വ്വകലാശാല അധികൃതര്‍ തടഞ്ഞ് വെച്ചു. സര്‍വ്വകലാശാലയ്ക്ക് പുറത്തുനിന്നു ഉത്തരക്കടലാസ് ലഭിച്ചതിനെത്തുടര്‍ന്ന് വിദ്യാര്‍ത്ഥി സംഘടനകള്‍ യൂണിവേഴ്സിറ്റിയിലേക്ക് മാര്‍ച്ച് നടത്തുകയും വിസിയെ ഉപരോധിക്കുകയും ചെയ്തു.
പ്രൊ-വൈസ് ചാന്‍സിലര്‍ പ്രാഥമിക അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്പ്പിച്ചച്ചു. ജീവനക്കാരുടെ ഭാഗത്ത് തെറ്റുണ്ടെങ്കില്‍ അന്വേഷിക്കുമെന്ന് വൈസ് ചാന്‍സലര്‍ പറഞ്ഞു. 28 ന് സിന്‍ഡിക്കേറ്റ് യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: