ന്യൂദല്‍ഹി: 2019 ഏപ്രില്‍ മുതല്‍ എല്ലാ ദിവസവും 24 മണിക്കൂറും വൈദ്യുതി ഉറപ്പാക്കാന്‍ കേന്ദ്രം കടുത്ത വ്യവസ്ഥകള്‍ കൊണ്ടുവരുന്നു. പവര്‍കട്ടും മറ്റും ഒഴിവാക്കുകയാണ് ലക്ഷ്യം. പവര്‍കട്ടോ മറ്റേതെങ്കിലും തരത്തിലുള്ള വൈദ്യുതി മുടക്കമോ ഉണ്ടായാല്‍ വിതരണക്കാര്‍ക്ക് പിഴ ചുമത്താനാണ് നീക്കം.
വൈദ്യുതി മോഷണം തടയാന്‍ വീടുകളിലും വ്യാപാര, വ്യവസായ സ്ഥാപനങ്ങളിലും സ്മാര്‍ട്ട് മീറ്ററുകള്‍ സ്ഥാപിക്കും. കേന്ദ്രം സപ്തംബറില്‍ ആരംഭിച്ച സൗഭാഗ്യ പദ്ധതിയുടെ ഭാഗമാണിതെന്ന് ഊര്‍ജ്ജ മന്ത്രി ആര്‍കെ സിങ്ങ് പറഞ്ഞു. 2019 ഏപ്രില്‍ ഒന്നു മുതല്‍ പിഴ ചുമത്തിത്തുടങ്ങും. വൈദ്യുത മന്ത്രിമാരുടെ യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് അദ്ദേഹം പറഞ്ഞു.
മീറ്റര്‍ റീഡിങ്ങ് എടുക്കുന്നതിലും ബില്‍ തയ്യാറാക്കുന്നതിലും കറന്റ് ചാര്‍ജ്ജ് വാങ്ങുന്നതിലും മനുഷ്യഇടപെടല്‍ പൂര്‍ണ്ണമായും ഒഴിവാക്കും. ബില്‍ അടക്കുന്നത് മൊബൈല്‍ വഴിയാക്കും.
വിതരണ നഷ്ടം 15 ശതമാനത്തില്‍ താഴെയാക്കി കുറയ്ക്കാനും തീരുമാനമായി.
ചില സംസ്ഥാനങ്ങളില്‍ വൈദ്യുതിക്ക് 19 സ്ളാബുകളാണ് ഉള്ളത്. ഇത്തരം അപാകതകള്‍ പരിശോധിക്കും. വിദഗ്ധ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്ന മുറയ്ക്ക് വൈദ്യുതി നിരക്ക് പുനരേകീകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: