കല്‍പ്പറ്റ: കേരളാ വെറ്ററിനറി സര്‍വ്വകലാശാലയില്‍ റാങ്ക് ലിസ്റ്റ് അട്ടിമറിച്ച് അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തിന് തകൃതിയായി നീക്കം നടക്കുന്നതിനിടെ സര്‍വ്വകലാശാല 485 താത്ക്കാലിക ജീവനക്കാരെ അനുമതിയില്ലാതെ സ്ഥിരപ്പെടുത്തി.
ബോര്‍ഡ് ഓഫ് മാനേജ്മെന്റിന്റെ കാലാവധി കഴിഞ്ഞതിന് ശേഷമാണ് ഇത്തരത്തിലൊരും നീക്കം. എസ്റ്റാബ്ലിഷ്മെന്റ് കമ്മറ്റി ചെയര്മാന് സി. കെ. ശശീന്ദ്രന് എംഎല്‍എയും രജിസ്ട്രാര്‍ ജോസഫ് മാത്യുവും നേരിട്ടാണ് അനധികൃത സ്ഥിരപ്പെടുത്തലിന് ചുക്കാന്‍ പിടിച്ചത്. സ്ഥിരപ്പെടുത്തിയ ഒരംഗത്തിനും പുതിയ ബോര്‍ഡില്‍ വോട്ടവകാശമില്ല.
സര്‍വ്വകലാശാലയുടെ വ്യത്യസ്ത വിഭാഗങ്ങളില്‍ മുഴുവന്‍ സ്ഥിര ജീവനക്കാര്‍ക്കും വോട്ടവകാശമുണ്ടെന്നിരിക്കെയാണ് ഇത്തരത്തിലൊരു അവഗണന. ഇതിനുപുറമെ 25 താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നടപടിയും പുരോഗമിക്കുന്നു. ഒരു കോടി 30 ലക്ഷം രൂപ ഈ ഇനത്തില്‍ സര്‍ക്കാരിന് വാര്‍ഷിക ബാധ്യത വരും. സര്‍വ്വകലാശാലയ്ക്ക് 98 കോടിയുടെ കടബാധ്യത നിലനില്‍ക്കെയാണ് ഇത്തരത്തിലുള്ള അനധികൃത ഇടപെടലുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: