പത്തനംതിട്ട: ആരോഗ്യരംഗത്ത് മുന്‍പന്തിയിലെന്ന് കേരളം അവകാശപ്പെടുമ്പോഴും സംസ്ഥാനത്ത ് രോഗബാധിതരുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നതായി കണക്കുകള്‍.
പകര്‍ച്ചപ്പനി, ഡങ്കു, മഞ്ഞപ്പിത്തം, വയറിളക്കം തുടങ്ങിയ രോഗബാധിതരുടെ എണ്ണം വര്‍ഷംതോറും വര്‍ദ്ധിക്കുന്നതായി സര്‍ക്കാരിന്റെ രേഖകള്‍ വ്യക്തമാക്കുന്നു .
സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടുന്നവരുടെ കണക്കുകള്‍ മാത്രമാണ് സര്‍ക്കാര്‍ രേഖകളിലുള്ളത്. സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടുന്നവരെ കൂടി കൂട്ടിയാല്‍ എണ്ണം പിന്നെയും വര്‍ദ്ധിക്കും. പനിബാധിതരായി 2016-ല്‍ ചികിത്സതേടിയവരെക്കാള് അഞ്ചരലക്ഷത്തിലധികം ആളുകള്‍ കഴിഞ്ഞ നവംബര്‍ മുപ്പതുവരെയുള്ള കാലയളവില്‍ ചികിത്സതേടിയതായി ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നു. 2017 അവസാനിക്കുമ്പോഴേക്കും ഇത് ഇനിയും വര്‍ദ്ധിക്കും. ഡങ്കിപനി പിടിപെട്ടവരുടെ എണ്ണത്തിലും വന്‍വര്‍ദ്ധനയാണ് .
2016-ല്‍ 7,218 പേര് ഡങ്കിപനിക്ക് ചികിത്സതേടി . എന്നാല്‍ 2017 ജനുവരി മുതല്‍ നവംബര്‍ 30 വരെ ഡങ്കിപ്പനിക്ക് ചികിത്സതേടിയത് 19,685 പേരാണ്. വയറിളക്കം ബാധിച്ച് 2017 നവംബര്‍ 30 വരെ 4, 30,425 പേരാണ് ചികിത്സതേടിയത്. ഒരുദിവസം ശരാശരി 1,100 പേര് വയറിളക്കം ബാധിച്ച് ആശുപത്രികളിലെത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: