തൊടുപുഴ: കുമാരമംഗലം പാറയ്ക്ക് സമീപം ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ മാല ജനലിലൂടെ കൈയിട്ട് മോഷ്ടാവ് കവര്‍ന്നു. പ്രദേശവാസി വടക്കേപറമ്പില്‍ പ്രിന്‍സിന്റെ ഭാര്യ സോണി(37)യുടെ രണ്ട് പവന് തൂക്കം വരുന്ന മാലയാണ് മോഷണം പോയത്. വ്യാഴാഴ്ച രാത്രി 11.30നും പുലര്‍ച്ചെ അഞ്ചിനും ഇടയിലായിരുന്നു മോഷണം.
അടുപ്പിച്ചിട്ട രണ്ട് കട്ടിലിലായാണ് ഭാര്യയും ഭര്‍ത്താവും രണ്ട് കുട്ടികളും അടങ്ങുന്ന കുടുംബം ഉറങ്ങിയിരുന്നത്. അതും ജനലില്‍ നിന്ന് കൈ എത്താത്ത ദൂരത്ത്. എന്തോ ആയുധം ഉപയോഗിച്ച് കട്ടില് വലിച്ച് നീക്കിയ ശേഷമായിരുന്നു കവര്‍ച്ച. രാവിലെ ഉറക്കം ഉണര്‍ന്നപ്പോള്‍ താന്‍ കിടന്നിരുന്ന കട്ടില് ജനലിന് സമീപത്തായിരുന്നു. പരിശോധിച്ചപ്പോള്‍ കഴുത്തിലെ മാല പോയിരുന്നുവെന്നാണ് പോലീസിന് സോണി മൊഴി നല്‍കിയിരിക്കുന്നത്. ഉടന്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ടൈല്‍ പാകിയ വീട്ടില്‍ കട്ടിലിനടിയില്‍ ബുഷ് ഘടിപ്പിച്ചിരുന്നു. ഇതാകാം വലിച്ച് നീക്കിയപ്പോള്‍ അറിയാതിരുന്നതെന്നാണ് സോണി പറയുന്നത്.
പോലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും കാര്യമായ തെളിവുകളൊന്നും കണ്ടെത്താനായില്ല. ഡോഗ് സ്ക്വാഡ് ഇന്നെത്തും. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്.സമീപത്തായുള്ള മറ്റ് രണ്ട് വീടുകളിലും മോഷണശ്രമം ഉണ്ടായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: