ചെറുതുരുത്തി: സി പി എം നേതാവും, മുള്ളൂര്‍ക്കര പഞ്ചായത്ത് പ്രസിഡണ്ടുമായ എം. എച്ച്. അബ്ദുള്‍ സലാമിന് പങ്കാളിത്തമുള്ള മുള്ളൂര്‍ക്കര വാഴക്കോട് വളവിലെ അനധികൃത ക്വാറിയില്‍ സബ്ബ് കളക്ടര്‍ ഡോ: രേണു രാജി ന്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ 150 ജലാറ്റിന്‍ സ്റ്റിക്കടക്കം വന്‍ സ്ഫോടക ശേഖരം പിടികൂടി.
പാറ പൊട്ടിയ്ക്കാന്‍ ഉപയോഗിച്ചിരുന്ന 3 ജാക്കി ഹാമറുകളും, 3 ഹിറ്റാച്ചിയും പിടികൂടി. കരിങ്കല്ല് കടത്താന്‍ ഉപയോഗിച്ചിരുന്ന ഏഴ് ലോറികളും, ക്വാറിയില്‍ നിന്നും അമിതവേഗതയില്‍ ഓടിച്ച് പോയ 5 ലോറികളും കുറാഞ്ചേരിയില്‍ നിന്നും പിടിച്ചെടുത്തു.
അനധികൃത ക്വാറി പ്രവര്‍ത്തിയ്ക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് അതീവ രഹസ്യമായി സബ്ബ് കളക്ടര്‍ പുലര്‍ച്ചെ നാല് മണിയോടെ ക്വാറിയിലെത്തിയത്. തഹസില്‍ദാരേയും പോലീസിനേയും അറിയിക്കാതെയായിരുന്നു മിന്നല്‍ പരിശോധന. റോഡില്‍ വാഹനം നിര്‍ത്തി ക്വാറിയിലേക്ക് ഏറെ ദൂരം നടന്നാണ് യുവകളക്ടര് എത്തിയത്. സലാമിന്റെ സഹോദരന് അസീസിന്റെ പേരിലാണ് ക്വാറി. കളക്ടര്‍ എത്തുമ്പോള്‍ ക്വാറിയില്‍ സ്ഫോടനം നടത്തി കല്ല് ഖനനവും , കടത്തും സജീവമായിരുന്നു.
കളക്ടറുടെ സാന്നിധ്യമറിഞ്ഞ ഉടന്‍ ക്വാറിയില്‍ ഉണ്ടായിരുന്ന തൊഴിലാളികള്‍ ഓടി രക്ഷപ്പെട്ടു. ഏതാനും നേരത്തിനകം തഹസില്‍ദാര്‍ ടി. ബ്രീജാകുമാരി യും എസ്.ഐ. കെ.സി. രതീഷും, എ എസ് ഐ രാജേന്ദ്രനും സ്ഥലത്തെത്തി. തുടര്‍ന്നായിരുന്നു വിശദമായ റെയ്ഡ് നടന്നത്. ബോംബ് സ്ക്വാഡും സ്ഥലത്തെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: