തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെപ്പറ്റി കേന്ദ്രം മുന്നറിയിപ്പു നല്‍കിയില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദങ്ങളെല്ലാം സര്‍വകക്ഷിയോഗത്തില്‍ പൊളിഞ്ഞെന്ന് ബിജെപി എംഎല്‍എ ഒ.രാജഗോപാല്‍. ചുഴലിക്കാറ്റ് നേരിടുന്നതില്‍ വീഴ്ച്ച പറ്റിയെന്ന് ദുരഭിമാനം കാരണമാണ് മുഖ്യമന്ത്രി സമ്മതിക്കാത്തതെന്നും അദ്ദേഹം സര്‍വകക്ഷിയോഗത്തില്‍ പറഞ്ഞു.
ചില മാധ്യമ പ്രവര്‍ത്തകര്‍ കലാപത്തിനു ശ്രമിച്ചു എന്ന് യോഗത്തില്‍ മുഖ്യമന്ത്രി സ്വീകരിച്ച നിലപാട് പ്രതിഷേധാര്‍ഹമാണ്. കേന്ദ്ര സംഘത്തെ ക്ഷണിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം. സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാര തുക അപര്യാപ്തമാണ്. മത്സ്യ തൊഴിലാളികള്‍ ആവശ്യപ്പെടുന്നത് വരെ തെരച്ചില്‍ തുടരണം. തെരച്ചില്‍ നിര്‍ത്തുന്ന ദിവസത്തിനു ശേഷവും കണ്ടെത്താന്‍ ആവാത്തവരുടെ ബന്ധുക്കള്‍ക്കും നഷ്ടപരിഹാരം നല്‍കണമെന്നും രാജഗോപാല്‍ ആവശ്യപ്പെട്ടു.
സര്‍വ്വകക്ഷി യോഗത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. ഭരണകക്ഷിയില്‍പ്പെട്ടവര്‍ പോലും സര്‍ക്കാരിന്റെ വീഴ്ചയെ രൂക്ഷമായി വിമര്‍ശിച്ചു. സര്‍ക്കാരിന് പറ്റിയ വലിയ വീഴ്ചയാണ് വന്‍ ദുരന്തത്തിന് വഴിവച്ചതെന്ന് ആരോപണമുയര്‍ന്നു. മുഖ്യമന്ത്രി പിണറായി വിജയന്, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്, റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്, ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മ എന്നിവരാണ് സര്‍ക്കാരിന് അനുകൂലമായി സംസാരിച്ചത്.
കഴിഞ്ഞത് കഴിഞ്ഞു ഇനി അതേക്കുറിച്ച് ചിന്തിക്കണ്ട, മുന്‍വിധി നോക്കണ്ടാ എന്ന കോടിയേരിയുടെ പരാമര്‍ശത്തിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നു. ന്യൂനമര്‍ദ്ദം ചുഴലിക്കൊടുങ്കാറ്റായി മാറും എന്ന മുന്നറിയിപ്പ് 30നാണ് നല്‍കിയതെന്ന മുഖ്യമന്ത്രിയുടെ വാദത്തെയും യോഗം എതിര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: